ആ കത്ത് ഞാൻ എന്റെ ബുക്കിൽ തന്നെ സൂക്ഷിച്ച് വെക്കുകയായിരുന്നു

മലയാളികളുടെ എക്കാലത്തെയും ഇഷ്ട്ട സിനിമയായ പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനസിലിടം പിടിച്ച താരമാണ് സായ് പല്ലവി. മലയാളത്തില്‍ രണ്ട് പടങ്ങള്‍ ചെയ്ത സായ് പല്ലവി പിന്നീട് തെലുങ്ക് സിനിമയിലും തമിഴ് സിനിമയിലും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പ്രശസ്തയായതോടെ…

മലയാളികളുടെ എക്കാലത്തെയും ഇഷ്ട്ട സിനിമയായ പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനസിലിടം പിടിച്ച താരമാണ് സായ് പല്ലവി. മലയാളത്തില്‍ രണ്ട് പടങ്ങള്‍ ചെയ്ത സായ് പല്ലവി പിന്നീട് തെലുങ്ക് സിനിമയിലും തമിഴ് സിനിമയിലും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പ്രശസ്തയായതോടെ സായിക്ക് അഹങ്കാരമായി എന്ന റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തു വന്നു. അത് കൂടാതെ താൻ മലയാളി അല്ല എന്നും അത് കൊണ്ട് എന്നെ മലയാളി എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല എന്നും സായ് പല്ലവി പറഞ്ഞത് മലയാളികളുടെ ഇടയിൽ വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരുന്നു. അതിനു ശേഷം അധികം മലയാള സിനിമകൾ സായ് പല്ലവി ചെയ്തിട്ടില്ല എന്നതാണ് സത്യം. എന്നാൽ തമിഴിൽ നിരവധി അവസരങ്ങൾ ആണ് താരത്തിന് ലഭിക്കുന്നത്.

ല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ചാണ് താരം മുന്നേറിയത്. പ്രേമത്തിലൂടെ തെന്നിന്ത്യയുടെ തന്നെ ഹരമായി മാറുകയായിരുന്നു താരം. മികച്ച അവസരങ്ങളായിരുന്നു പിന്നീട് ഈ നായികയ്ക്ക് ലഭിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ത്തന്നെ പരസ്യങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ സ്വന്തം നിലപാടുകള്‍ കൃത്യമായി താരംതുറന്നുപറഞ്ഞിരുന്നു. ഗ്ലാമറസ് പ്രകടനങ്ങളോട് പൊതുവെ താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പല നിബന്ധനകളും അംഗീകരിക്കാനാവില്ലെന്നും ഇത് മാറ്റിയില്ലെങ്കില്‍ സിനിമ ലഭിച്ചേക്കില്ലെന്ന തരത്തിലുമൊക്കെയുള്ള ഉപദേശങ്ങളും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയായിരുന്നു താരം മുന്നേറിയത്.

അടുത്തിടെ ആണ് താൻ വിവാഹിത ആകില്ല എന്നും വിവാഹത്തിനോട് തനിക്ക് താൽപ്പര്യമില്ല എന്നും സായ് പല്ലവി തുറന്നു പറഞ്ഞത്. ഇത് ആരാധകരുടെ ഇടയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു . ഇത് കൂടാതെ തന്റെ കുട്ടിക്കാലത്തെ  പ്രണയത്തെ കുറിച്ചും സായ് പല്ലവി മനസ്സ് തുറന്ന്. ഏഴാം ക്ലാസ്സിൽ വെച്ചാണ് തനിക് ഒരു പ്രണയം തോന്നുന്നത് എന്നും അത് ആ കുട്ടിയോട് പറയാൻ വേണ്ടി കത്തിൽ എഴുതി വെച്ചിരുന്നു എന്നും എന്നാൽ അത് ആ കുട്ടിക്ക് കൊടുക്കാൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ആ കത്ത് ഞാൻ ബുക്കിൽ സൂക്ഷിച്ച് വെച്ച്. എന്നാൽ അച്ഛനും അമ്മയും ആ കത്ത് കണ്ടു. അതോടെ തനിക് അവരുടെ കയ്യിൽ നിന്ന് ഒരുപാട് അടി കിട്ടുകയും ചെയ്തു എന്നുമാണ് സായ് പല്ലവി പറഞ്ഞത്.