ഭർത്താവ് ഫിറോസുമായി പിരിയുന്ന കാര്യം വ്യക്തമാക്കി ബിഗ് ബോസ് താരവും അഭിനേത്രിയുമായ സജ്ന നൂർ രംഗത്ത് എത്തുന്നത് കഴിഞ്ഞ ദിവസമാണ്. ഇരുവരും ചേർന്ന് എടുത്ത തീരുമാനമാണ് ഡിവോഴ്സ് എന്നും സജ്ന വ്യക്തമാക്കിയിരുന്നു. ഡിവോഴ്സ് എന്ന തീരുമാനത്തിന് പിന്നാലെ പുതിയ ചില കാര്യങ്ങള്‍ക്കും സജ്‌ന തുടക്കം കുറിച്ചിരിക്കുകയാണ്.
നേരത്തെ പ്രാങ്ക് ഫോണ്‍ കോളുകളും മറ്റുമായി ഫിറോസും സജ്നയും ഒരുമിച്ചൊരു യൂട്യൂബ് ചാനലില്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ സജ്ന നൂർ എന്ന പേരില്‍ സ്വന്തമായി ഒരു ചാനല്‍ സജ്ന ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ നാട്ടിലേക്ക് പോയതിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയാണ് താരം. സ്വന്തം നാടായ ഇടുക്കിയിലാണ് സജ്ന എത്തിയിരിക്കുന്നത്. വാപ്പായുടെ കൂടെ കുട്ടിക്കാലത്ത് ഒരുപാട് തവണ വരികയും നില്‍ക്കുകയും ചെയ്ത സ്ഥലമാണ് എന്നും ഒരിക്കല്‍ കൂടെ ഇവിടെ വരുമ്പോള്‍ വല്ലാത്ത ഒരു വികാരമാണ് എന്നും സജ്‌ന പറയുന്നു. വാപ്പായുടെ ഓർമ്മകള്‍ മനസ്സിലേക്ക് വരികയാണ്. കൊല്ലത്തായിരുന്നു താമസമെങ്കിലും വെക്കേഷന്‍ സമയം മൊത്തം ഇവിടെയായിരുന്നുവെന്നും സജ്ന പറയുന്നു.
ഉമ്മ പറഞ്ഞ അറിഞ്ഞ ഒരുപാട് ഓർമ്മകളുണ്ട് എന്നും സജ്‌ന പറയുന്നു . എവിടെയൊക്കെ പോയാലും ഇടുക്കിയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം എന്നും ഇടുക്കിയിലെ പച്ചപ്പിന്റെ മാനത്തിനു വല്ലാത്തൊരു അനുഭവമാണ് എന്നും സാജൻ പങ്കുവെക്കുന്നു. വാപ്പായുടെ ഉമ്മയൊക്കെ എസ്റ്റേറ്റുകളില്‍ പണിയെടുത്തിട്ടുണ്ട് എന്നും സജ്ന പറഞ്ഞു.
ഇടുക്കിയുടെ സൗന്ദര്യത്തെപ്പറ്റി വിഡിയോയിലുടനീളം സാജന വര്ണിക്കുന്നുണ്ട്. രാത്രിയിലെ യാത്രയാണ് കൂടുതല്‍ ഭംഗിഎന്നും മൃഗങ്ങളെ ഒക്കെ രാത്രിയിൽ കാൻ പറ്റുമെന്നും താരം പറയുന്നു. ഒപ്പം ഇടുക്കി ഹൈവേക്ക് അരികില്‍ ഉള്ള പ്രോപ്പർട്ടിയെപ്പറ്റിയും പറയുന്നുണ്ട് . അതിൽ ചെറിയ പ്രശ്നങ്ങളുണ്ട്. തന്റെ വാപ്പായുടേയും വാപ്പായുടെ അളിയന്റേയും പേരിലാണ് ആ സ്ഥലം കിടക്കുന്നതെന്നും സജ്ന പറയുന്നു. ഈ സ്ഥലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് വേണ്ടിയാണ് സജ്‌ന ഇങ്ങോട്ട് വന്നത്. അവിടെ പത്തേക്കറോളം സ്ഥലമുണ്ട് എന്നും ഇതൊക്കെ ഒന്ന് സെറ്റിലായി കഴിഞ്ഞാല്‍ ത്നിക്ക് ജീവിക്കാന്‍ വേറെ ഒന്നും വേണ്ട എന്നും സജ്ന പറഞ്ഞു.
കോടീശ്വരിയായ പാവപ്പെട്ട പിച്ചക്കാരി എന്ന് പറയുന്നത് പോലെയാണ് തന്റെ അവസ്ഥയെന്നും സജ്ന ചിരിച്ചുകൊണ്ട് തമാശേ രൂപേണ പറയുന്നു. തൊട്ടുടുത്ത് തന്നെ എവിടിയുടെ എസ്റ്റേറ്റ് കിടക്കുകയാണ്. അവർക്ക് സ്ഥലം ആവശ്യമുണ്ട്. എന്നാല്‍ കേസും കാര്യവുമായി കിടക്കുന്നതുകൊണ്ടാണ് ഒന്നും ചെയ്യാനാവാതെ കിടക്കുന്നത്. ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതോടെയാണ് കേസ് തന്നെയായി പോകാമെന്ന് വിചാരിച്ചത് എന്നും ഈ സ്ഥലം സജ്നയുടെ വാപ്പയുടേതാണെന്നു വണ്ടിപെരിയാറിലെ എല്ലാ ജനങ്ങള്‍ക്കും അറിയാമെന്നും . ഇത്രയും നാള്‍ യാതൊരു വഴക്കും ഇല്ലാതെ പോകുകയായിരുന്നു എന്നും സജ്‌ന പറയുന്നുണ്ട്. വാപ്പ മരിച്ചപ്പോള്‍ കഷ്ടപ്പാടായിട്ടും ഉമ്മ ഇതൊന്നും ചോദിക്കാന്‍ പോയിരുന്നില്ല. എന്നിട്ടും ഒരു സഹായവും തന്നില്ല, അതുകൊണ്ടാണ് കേസെങ്കില്‍ കേസ് എന്ന നിലയിലേക്ക് എത്തിയത്. എല്ലാവർക്കും ഒന്നും സെറ്റിലാകണമെങ്കില്‍ ഈ സ്ഥലം വിലക്കണമെന്നും സജ്ന പറയുന്നു. സജ്നയെ അസ്വാസിപ്പിച്ചു കൊണ്ടും ഉപദേശിച്ചു കൊണ്ടും നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത് . പ്രൊപ്പര്‍ട്ടി കേസ് ഒന്നും താന്‍ വിചാരിക്കുന്നത് പോലെ ഈസിയല്ല എന്നും സജ്ന മൂത്തു നരച്ചാലും ഇതൊന്നും തീരില്ല. എല്ലാം പടച്ചവനോട് പറഞ്ഞു ജീവിതത്തിലേക്ക് മടങ്ങു’,… എന്നാണ് ഒരു ആരാധിക സജ്‌നയോട് പറയുന്നത്.എന്തായാലും ബിഗ് ബോസിന് ശേഷം ഫിറോസ് ഖാനും ഭാര്യ സജ്‌ന ഫിറോസും വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇരുവരും വിവാഹമോചിതരാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നതോടെയാണ് പലതരത്തിലുള്ള ആരോപണങ്ങള്‍ സജീവമാകുന്നത്.