കുടുബ പ്രേക്ഷകർക്ക് വളരെ സുപരിചിത ആയ നായിക ആണ് രേഖ രതീഷ്, പരസ്പരം എന്ന സീരിയലിലെ പദ്മാവതി എന്ന ശ്രേധേയ കഥാപാത്രമാണ് രേഖയെ പ്രശസ്തിയിൽ എത്തിച്ചത്. സീരിയലില്‍ ഉത്തമ പത്‌നിയും, നാല് മക്കളുടെ അമ്മയുമൊക്കെയാണ് രേഖ. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇപ്പോള്‍ തീര്‍ത്തും ഒറ്റയ്ക്കാണ്. അയന്‍ എന്ന മകന്‍ ഉണ്ട്. അഞ്ച് വിവാഹത്തില്‍ ഉണ്ടായ ഒരു കുട്ടി !
ഇന്ന് വളരെ തിരക്കേറിയ ഒരു താരമായി മാറി കഴിഞ്ഞു എങ്കിലും ഉള്ളിൽ ഒരുപാട്കനലും പേറിയാണ് രേഖയുടെ ഇപ്പോഴത്തെ ജീവിതം എന്നാണ് താരം പറയുന്നത്. ഇനി ഉള്ള തന്റെ ജീവിതം മകന് വേണ്ടി മഥാരം ഉള്ളതാണ്. ഇനി വിവാഹം എന്ന ഒരു കാര്യമേ തനിക്കുണ്ടാവില്ല എന്ന് രേഖ വ്യെക്തമാക്കി കഴിഞ്ഞു.
ആദ്യ വിവാഹം
രേഖ അങനെ ഒരു കടുത്ത തീരുമാനത്തിൽ എത്തിയതിനു ഒപിന്നിൽ ഒരു കാരണം ഉണ്ട്. അഞ്ചു വിവാഹങ്ങൾ കഴിച്ച ഒരു വ്യെക്തിയാണ്. അത് അഞ്ചും തന്റേതല്ലാത്ത കാരണത്താൽ അളന്നതു താരം പറയുന്നത്. പതിനെട്ടാമത്തെ വയസ്സിലായിരുന്നു രേഖ രതീഷിന്റെ ആദ്യത്തെ വിവാഹം. യൂസഫ് എന്നയാളെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ ആ ദാമ്പത്യം അത്ര വിജയകരമായിരുന്നില്ല. ഒരു വിവാഹ മോചനത്തില്‍ അത് അവസാനിച്ചു.
രണ്ടാം വിവാഹം
യൂസഫുമായി പിരിഞ്ഞ രേഖ നിര്‍മല്‍ പ്രകാശ് എന്ന നടനുമായി അടുത്തു. ആ പ്രണയം വിവാഹത്തില്‍ എത്തുകയും ചെയ്തു. എന്നാൽ അവിടെയും താരത്തിന് വേദനകൾ മാത്രമാണ്ഉണ്ടായത്, വിവാഹ ശേഷം കുറച്ചു നാൾ കഴിഞ്ഞപ്പോൾ താനാണ് അയാൾ മരണപെട്ടു.
മൂന്നാം വിവാഹം
രേഖ മൂന്നാമത് വിവാഹം ചെയ്തത് കമാല്‍ റോയി എന്നയാളെയാണ് . പക്ഷെ കമാല്‍ രേഖയുടെ ജീവിതത്തില്‍ പിന്നീടൊരു വില്ലനായി. ഒരുപാട് പീഡനങ്ങള്‍ തനിക്ക് സഹിക്കേണ്ടി വന്നിരുന്നു എന്ന് രേഖ വെളിപ്പെടുത്തിയിരുന്നു. ആ ദാമ്പത്യവും വിവാഹ മോചനത്തില്‍ അവസാനിച്ചു.
നാലാം വിവാഹം
മീഡിയയില്‍ ജോലി ചെയ്യുന്ന അഭിലാഷ് എന്നയാളായിരുന്നു രേഖയുടെ നാലാമത്തെ ഭര്‍ത്താവ്. പക്ഷെ അഭിലാഷ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു. തന്റെ ഭര്‍ത്താവിനെ വിട്ടുകിട്ടാന്‍ അഭിലാഷിന്റെ ആദ്യ ഭാര്യ ഒരുപാട് നിയമ നടപടിയൊക്കെ സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. ഈ ബന്ധത്തിലാണ് രേഖയ്ക്ക് അയാന്‍ എന്ന കുഞ്ഞ് പിറന്നത്.
അഭിലാഷുമായുള്ള വിവാഹ ബന്ധവും രേഖയ്ക്ക് അധികനാള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ആ ബന്ധവും അവസാനം ഒരു വേര്‍പിരിയലിൽ തന്നെ കലാശിച്ചു.
അഞ്ചാമതും രേഖ ഒരു വിവാഹം കഴിച്ചു. അതും ഇപ്പോള്‍ നിലവിലില്ല എന്നാണ് കേള്‍ക്കുന്നത്. മകന്‍ അയാനിനൊപ്പം തിരുവന്തപുരത്ത് ഒരു ഫ്ലാറ്റിൽ ആണ് നടി ഇപ്പോള്‍ താമസം.