വൈറലായി ഷാരൂഖിന്റെ ഉപന്യാസങ്ങൾ; പറയുന്നത് ജീവിതത്തെക്കുറിച്ചുള്ള കിടിലൻ കാര്യങ്ങൾ

ബോളിവുഡിലെ കിംഗ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. ഷാരൂഖിന്റെ ജവാന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം. എന്ത് തന്നെ ആയാലും  ഷാരൂഖിനെ സംബന്ധിച്ച ഏത് കാര്യവും വാർത്തയാവാറുണ്ട്. അതില്‍ ഏറ്റവും പുതുതായി…

ബോളിവുഡിലെ കിംഗ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. ഷാരൂഖിന്റെ ജവാന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം. എന്ത് തന്നെ ആയാലും  ഷാരൂഖിനെ സംബന്ധിച്ച ഏത് കാര്യവും വാർത്തയാവാറുണ്ട്. അതില്‍ ഏറ്റവും പുതുതായി എത്തിയത് ഷാരൂഖ് കോളേജ് കാലത്ത് എഴുതിയ ഒരു ലേഖനമാണ്. ഷാരൂഖിന്‍റെ സ്വന്തം കൈപ്പടയില്‍ വളരെ ലളിതമായ ഇംഗ്ലീഷിലാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ച് ഈ ലേഖനം എഴുതിയിരിക്കുന്നത്.വെള്ളിത്തിരയിൽ താരമാകും മുന്‍പ് തന്നെ തന്‍റെ വ്യക്തിത്വത്തിന്‍റെ ആകര്‍ഷണീയത ഷാരൂഖിന്‍റെ ഈ  ഉപന്യാസത്തിലുണ്ടെന്നാണ്  സോഷ്യൽ മീഡിയയിൽ പരക്കെയുള്ള  അഭിപ്രായം. ഷാരൂഖിന്‍റെ ആദ്യകാല ജീവിതത്തിന്‍റെയും അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ ഒരു നേര്‍ചിത്രം നാല് പേജോളം ഉള്ള ഈ ഉപന്യാസം നല്‍കും എന്നാണ് വായിച്ചവര്‍ പറയുന്നത്.ഉപന്യാസത്തിലെ ഒരു ഭാഗത്ത് പറയുന്നു “ഓര്‍മ്മയില്‍ വരുന്നത് വച്ച് വളരെ സന്തോഷകരമായ കുട്ടിക്കാലമായിരുന്നു എന്‍റെത്. എന്‍റെ ചേച്ചിയുമായി എനിക്ക് 5 വയസ് വ്യത്യാസം ഉണ്ടായിരുന്നു. മാതാപിതാക്കളുടെ രണ്ടാമത്തെ കുട്ടിയായിരുന്നു ഞാന്‍. 5 വയസ്സുള്ള എന്റെ പ്രവർത്തനങ്ങൾ. ബ്ലോക്കിലെ മറ്റേതൊരു കുട്ടികളെയും പോലെയായിരുന്നില്ല  മാനവസ്ഥലി സ്കൂളിലെ പെൺകുട്ടികളെ കണ്ണിറുക്കുന്നതും, എന്റെ പ്രായത്തേക്കാൾ 6-7 മടങ്ങ് പ്രായമുള്ള അമ്മായിമാർക്ക് ഫ്ലെയിംഗ് കിസ് നല്‍കുന്നതും.ചക്കേ പേ ചക്കയുടെ താളത്തിൽ നൃത്തം ചെയ്യുന്നതും എന്‍റെ പ്രത്യേകതയായിരുന്നു.”നാടകത്തോടുള്ള തന്‍റെ താൽപ്പര്യത്തെക്കുറിച്ചും കോളേജിലെ ഡ്രാമാറ്റിക് സൊസൈറ്റിയാണ് ഏറ്റവും മികച്ചതെന്ന് തോന്നിയതിനാൽ ഹൻസ്‌രാജ് കോളേജ് ബിരുദദാനത്തിനായി തിരഞ്ഞെടുത്തതെന്നും ഷാരൂഖ് ഉപന്യാസത്തില്‍ പറയുന്നു. ഈ ഉപന്യാസം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെ എസ്ആര്‍കെ ആരാധകർ ഇത് ആഘോഷിച്ചു. ഇതൊരു വിന്‍റേജ് ഷാരൂഖ് പടം കണ്ടപോലെ എന്നാണ് ഒരു ആരാധകന്‍ ഗൃഹാതുരതയോടെ പ്രതികരിച്ചത്.ഷാരൂഖ് ഖാന്റെ മിടുക്കും ആകര്‍ഷണിയതയും താരപദവിയിലേക്ക് ഉയരുന്നതിന് വളരെ മുമ്പുതന്നെ പ്രകടമായിരുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ സിനിമാസ്വാദകർ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാനിലെ രണ്ടാമത്തെ ഗാനവും  പുറത്തിറങ്ങി. ചലേയ എന്ന ഗാനത്തിന്റെ ഹിന്ദി വേർഷനാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കിങ് ഖാനുമാണ് ഗാനരംഗത്തിലെത്തുന്നത്. അനിരുദ്ധ് സംഗീതം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അർജിത് സിങ്ങും ശിൽപ റാവുവും ചേർന്നാണ്.ചിത്രത്തിലെ തന്റെ പ്രിയപ്പെട്ട ഗാനം ചലേയ ആണെന്ന് കഴിഞ്ഞ ദിവസം ഷാരൂഖ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ജവാനിലെ ആദ്യ ഗാനം സിന്ദാ ബാന്ത തരംഗമായിരുന്നു.ചിത്രത്തിന്റെ പ്രമോഷനുകള്‍ പുരോഗമിക്കുമ്പോള്‍ നടന്‍ വിജയ് സേതുപതി പ്രത്യേക പ്രൊമോ വീഡിയോ ചിത്രീകരിക്കുന്ന തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.വിജയ് സേതുപതിയുടെ  വീഡിയോ മുംബൈയിലാണ് ചിത്രീകരിച്ചത്.ചിത്രത്തിന്റെ സംഗീതം ഒരുക്കുന്ന അനിരുദ്ധ് രവിചന്ദ്രന്‍ ഉള്‍പ്പെടെ അറ്റ്ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.സെപ്തംബര്‍ 7 നാണു ജവാൻ തിയേറ്ററുകളില്‍ എത്തുന്നത്.ചിത്രത്തില്‍ ഷാരൂഖ് ഖാനും നയന്താരക്കുമൊപ്പം, ദീപിക പദുക്കോണ്‍  പ്രിയാമണി, സന്യ മല്‍ഹോത്ര, യോഗി ബാബു, റിദ്ധി ദോഗ്ര തുടങ്ങിയവരും അഭിനയിക്കുന്നു. അതിഥി വേഷത്തിലാണ് ദീപിക പദുക്കോണ്‍ എത്തുന്നത്.