ദിവസം ഏഴായിരം രൂപ വരുമാനമുള്ള പെൺകുട്ടിയായിരുന്നു രഞ്ജുഷ, ശാന്തിവിള ദിനേശ്

കഴിഞ്ഞ ദിവസമാണ് സീരിയൽ താരം രഞ്ജുഷയുടെ മരണവിവരം പുറത്ത് വരുന്നത്. ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് രഞ്ജുഷയെ കണ്ടെത്തിയത്. ജന്മ ദിനത്തിൽ തന്നെയാണ് രഞ്ജുഷ  തന്റെ ജീവിതം അവസാനിപ്പിച്ചത്. എന്നാൽ ഇപ്പോൾ രഞ്ജുഷയുടെ മരണത്തെ കുറിച്ച് സിനിമ സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ശാന്തിവിള തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും സീരിയൽ മേഖലയിൽ നിന്ന് ആത്മഹത്യകളുടെ എണ്ണം കൂടി വരുന്നത് ആശങ്ക ജനകമാണെന്നാണ് ശാന്തിവിള പറയുന്നത്. ഇപ്പോൾ ആത്മഹത്യ ചെയ്ത രഞ്ജുഷ വിദ്യാഭ്യാസവും വരുമാനവുമുള്ള പെൺകുട്ടിയായിരുന്നു.

ദിവസം മൂവായിരത്തി അഞ്ഞൂറ്, നാലായിരം രൂപയാണ് അവൾക്ക് ഒരു സീരിയലിൽ നിന്ന് ലഭിച്ചിരുന്നത്. ഇത് കൂടാതെ ഇപ്പോൾ അവൾ അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിലിന്റെ അസ്സോസിയേറ്റീവ് പ്രൊഡ്യൂസറും രഞ്ജുഷ ആയിരുന്നു. കാരണം ഈ സീരിയലിനെ നിർമ്മാതാവ് കോഴിക്കോട് ഉള്ള ഒരു വ്യവസായി ആയിരുന്നു. അത് കൊണ്ട് തന്നെ അയാൾക്ക് എപ്പോഴും ലൊക്കേഷനിൽ വരാൻ കഴിയുമായിരുന്നില്ല. അതിൽ നിന്നും ദിവസം മൂവായിരം രൂപയാണ് രഞ്ജുഷയ്ക്ക് വരുമാനം ലഭിച്ചിരുന്നത്. അങ്ങനെ ദിവസം ഏഴായിരം രൂപ വരുമാനം ലഭിച്ചിരുന്ന പെൺകുട്ടിയായിരുന്നു. ഇത് കൂടാതെ എറണാകുളത്ത് ഒരു ഷോപ്പും രഞ്ജുഷയ്ക്ക് ഉണ്ടായിരുന്നു. നല്ല കച്ചവടം നടക്കുന്ന ഈ ഷോപ്പിൽ നിന്നും വരുമാനവും ലഭിച്ചിരുന്നു.

വളരെ വിദ്യാഭ്യാസമുള്ള കുട്ടി,  മാതാപിതാക്കളുടെ ഒറ്റ മകൾ. എന്നിട്ടും രഞ്ജുഷ എന്തിന് ഇത് ചെയ്തു എന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്. രഞ്ജുഷയ്ക്ക് പറ്റിയ ഒരു ഒരു ബുദ്ധിമോശം വിവാഹം കഴിഞ്ഞു ഭാര്യയും മക്കളും ഉള്ള ഒരാളെ ജീവിത പങ്കാളി ആക്കി എന്നത് മാത്രമാണ്. രഞ്ജുഷ തൂങ്ങാ,നുള്ള കാരണം മനോജ് ശ്രീലകത്തിനറിയാം എന്നത് നൂറ് ശതമാനം ഉറപ്പാണ്. മനോജ് ശ്രീലകം എന്നോട് പിണങ്ങുകയൊന്നും വേണ്ട. ഈ മരണത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ മനോജ് ശ്രീലകത്തിന് കഴിയില്ല എന്ന വിശ്വാസക്കാരനാണ് ഞാന്‍ എന്നും ശാന്തിവിള പറയുന്നു. കൂടാതെ രഞ്ജുഷയുടെ അച്ഛനും അമ്മയും ഈ കേസുമായി മുന്നോട്ട് പോയാൽ മരണകാരണം കണ്ടെത്താൻ കഴിയും എന്നും  ഇദ്ദേഹം ചൂണ്ടി കാട്ടി.