ജൂഹി ചാവ്ലയ്ക് വേണ്ടി മോഹൻലാലിനോട് ചാൻസ് തേടി ഷാരൂഖ് ഖാൻ ,സഹായവുമായി എത്തിയത് മമ്മൂട്ടി

1998 ൽ മോഹൻലാൽ മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് ഫാസിൽ സംവിധാനം സംവിധാനം ചെയ്ത ചിത്രമാണ് ഹരികൃഷണൻസ് .തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടുന്നതിനോടൊപ്പം തന്നെ വലിയ വിവാദങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു.  ക്ലൈമാക്സ് ആയിരുന്നു…

sharukh

1998 ൽ മോഹൻലാൽ മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് ഫാസിൽ സംവിധാനം സംവിധാനം ചെയ്ത ചിത്രമാണ് ഹരികൃഷണൻസ് .തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടുന്നതിനോടൊപ്പം തന്നെ വലിയ വിവാദങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു.  ക്ലൈമാക്സ് ആയിരുന്നു ചിത്രം നേരിടണ്ടി വന്ന വിമർശനം
ഹരിയും കൃഷ്ണനുമായി മോഹൻലാലും മമ്മൂട്ടിയും എത്തിയപ്പോൾ നായികയായി എത്തിയത് ബോളിവുഡ് താരം ജൂഹി ചാവ്ലയായിരുന്നു. ഹരിയും കൃഷ്ണനും സ്നേഹിക്കുന്ന മീര എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്.
ബോളിവുഡ് താരം ഷാരൂഖ് ഖാൻ വേഷം ചോദിച്ചെത്തിയതി എന്ന്  സംവിധായകൻ ഫാസിൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കര്യം വെളിപ്പെടുത്തിയത്.
ഊട്ടിയിൽ സിനിമ ചിത്രീകരണം നടക്കുന്നതിനിടെ ഷരൂഖ് ഖാനും മറ്റൊരു ചിത്രത്തിന്റെ ഭാഗമായി അവിടെയുണ്ടായിരുന്നു.
ഷാരൂഖ് ജൂഹിയുടെ അടുത്ത സുഹൃത്തുക്കളാണ് . എന്നും വൈകുന്നേരം ജൂഹിയെ കാണാനായി ഷാരൂഖ് സെറ്റിലെത്തും. എന്തൊരു ഹോളി അന്തരീക്ഷമാണെന്നൊക്കെ പറഞ്ഞ് ഷാരൂഖിനെ കൊതിപ്പിക്കുമായിരുന്നു. ഒരു ദിവസം ഈ സിനിമയിൽ തനിക്ക് ഒരു ചെറിയ റോൾ എങ്കിലും തരണമെന്ന് പറഞ്ഞ് ഷാരൂഖ് തന്റെ മുന്നിൽ എത്തി.

ചിത്രത്തിൽ ഷാരൂഖിനെ എങ്ങനെ കൊണ്ട് വരുമെന്ന് അറിയില്ല. ഒടുവിൽ മമ്മൂട്ടിയോ മോഹൻലാലിനോ എന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോൾ ഷാരൂഖ് ജൂഹയുടെ കൈ പിടിച്ച് നടന്ന് പോകുന്ന രംഗം ആലോചിച്ചു. എന്നാൽ പിന്നീട് ഒരു ആർട്ടിഫിഷ്യാലിറ്റി വേണ്ടെന്ന് വെച്ച് വിട്ടുകളയുകയായിരുന്നെന്നു ഫാസിൽ കൂട്ടിച്ചേർത്തു .സംവിധായകൻ രാജീവ് മേനോനാണ് ഒരു പ്രധാന കഥാപാത്രമാണ് മീരയുടെ സുഹൃത്തായ ഗുപ്തൻ കഥാപാത്രം അവതരിപ്പിച്ചത്
mohanlal-mammotty
ഈ വേഷത്തിൽ ആദ്യം പരിഗണിച്ചത് ഷാരൂഖ് ഖാനെ ആയിരുന്നു. അദ്ദേഹത്തിന്റെ തിരക്ക് കൊണ്ട് ഈ കഥാപാത്രം രാജീവിൽ എത്തുകയായിരുന്നു. രജീവ് മേനോൻ ഇതാദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു.നടൻ കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു
ഹരികഷ്ണൻസ് എന്ന ചിത്രം എടുക്കാനുള്ള സന്ദർഭവും സംവിധായകൻ പറഞ്ഞിരുന്നു. മോഹൻലാലും മമ്മൂട്ടിയും തങ്ങളുടേതായ സിനിമകളിൽ ശോഭിച്ചു നിന്നിരുന്ന കാലം. ഒരു സീനിയർ ടെക്നീഷ്യൻ എന്ന രീതിയിലും അവരു രണ്ടു പേരുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന ആളെന്ന രീതിയിലും അവരെ രണ്ടു പേരെയും വെച്ചൊരു പടം ചെയ്യണം എന്ന കൗതുകത്താലും ഉണ്ടായ സിനിമയാണ് ‘ഹരികൃഷ്ണൻസ്.’
ചിത്രത്തിൽ നടിയായ മീരയെ ആർക്കു കിട്ടുമന്നതായിരുന്നു മെയിൻ പ്രശ്നം. മോഹൻലാലിനും മമ്മൂട്ടിക്കും കിട്ടുന്നതായി രണ്ട് ക്ലൈമാക്സ് ചിത്രീകരിച്ചു. കൂടാതെ ആർക്കും കിട്ടാത്തതായുള്ള ക്ലൈമാക്സും എടുത്തു. പക്ഷേ കുഴപ്പങ്ങളുടെ തുടക്കം മദ്രാസിലെ പ്രിവ്യൂവിന് ശേഷമാണ്. ആ പ്രിവൂവിൽ കാണിച്ച ചിത്രത്തിൽ ആർക്കാണ് കിട്ടിയതെന്ന് കാണിക്കുന്നില്ല. മോഹൻലാലും മമ്മൂട്ടിയും തിരിഞ്ഞ് പ്രേക്ഷകരോട് ചോദിക്കും, ആർക്ക് കിട്ടിയെന്ന് അറിയേണ്ടേ? ദേ ഇയാൾക്ക് എന്നു പറഞ്ഞ് പരസ്പരം കൈചൂണ്ടുന്നതാണ്. അവിടെയാണ് ഞാനാ പടം ഫിനിഷ് ചെയ്തത്. പക്ഷേ പ്രിവ്യൂ കണ്ട കുറേ സ്ത്രീകൾ വന്ന് കഷ്ടമായി പോയി, ഞങ്ങളെ പറ്റിച്ചതു പോലെയായി, ആർക്കു കിട്ടിയാലും എന്താ, ആർക്കാണ് കിട്ടിയതെന്ന് കാണിച്ചു കൂടെ എന്നൊക്കെ ചോദിച്ചു