മോഹന്‍ലാല്‍, വിനീത് കുമാർ, ജയപ്രദ, മുരളി, ജനാര്‍ദ്ദനന്‍, എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ദേവദൂതന്‍. സിയാദ് കൊക്കര്‍ നിര്‍മിച്ച ചിത്ര 2000 ഡിസംബര്‍ 27നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. വരുന്ന ഡിസംബർ ആകുമ്പോൾ റിലീസായി 23 വര്‍ഷങ്ങള്‍ പൂർത്തിയാകും. ദേവദൂതന്‍ സിനിമയിലേക്ക് ആദ്യം മാധവനെ കാസ്റ്റ് ചെയ്തതിനെ പറ്റി സംസാരിക്കുകയാണ് സിനിമാ നിര്‍മ്മാതാവ് സിയാദ് കോക്കര്‍. . ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് തമിഴ് നടന്‍ മാധവനെ ആയിരുന്നു എന്ന് നിര്‍മാതാവ് സിയാദ് കൊക്കര്‍ വെളിപ്പെടുത്തുന്നു. എന്നാൽ ആദ്യം മാധവന്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ പിന്നീട് പിന്മാറിയെന്നും അദ്ദേഹം പറയുന്നു. മണിരത്‌നം സംവിധാനം ചെയ്യുന്ന അലൈപായുതേ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം മാധവന്റെ ഡേറ്റ് പ്രശ്‌നമായി. അലൈ പായുതേ’ തമിഴില്‍ സൂപ്പര്‍ ഹിറ്റായത് കൊണ്ട് ഇനി തമിഴില്‍ തന്നെ അഭിനയിക്കാന്‍ തീരുമാനിച്ചെന്നും മലയാളത്തില്‍ തത്കാലം അഭിനയിക്കുന്നില്ലെന്നും പറയുകയായിരുന്നു മാധവന്‍ എന്നാണ് സിയാദ് കോക്കര്‍ പറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധവന് പകരം ആര് നായകനാകും എന്ന ആശയകുഴപ്പത്തില്‍ നില്‍ക്കുമ്പോഴാണ് യാദൃശ്ചികമായി ഒരു ഹര്‍ത്താല്‍ ദിവസം മോഹന്‍ലാലിനൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചത്. ദേവദൂതന്റെ കഥ അദ്ദേഹത്തോട് പറഞ്ഞു. കേട്ടപ്പോള്‍ തനിയ്ക്ക് ചെയ്യാന്‍ താത്പര്യമുണ്ട് എന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല- സിയാദ് കൊക്കര്‍ പറഞ്ഞു.