‘ജയാ ജയാ ജയാ ഹേ ആഘോഷിക്കപ്പെടുന്ന കാലത്തു, ശ്രദ്ധിക്കപ്പെടേണ്ട ഒരു സിനിമ’

ഒരു യമണ്ടന്‍ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ നെയിം ഈസ് അഴകന്‍. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്താണ് ചിത്രത്തിന്റെ നിര്‍മാണം. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി…

ഒരു യമണ്ടന്‍ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ നെയിം ഈസ് അഴകന്‍. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്താണ് ചിത്രത്തിന്റെ നിര്‍മാണം. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണപ്രഭ എന്നിവരാണ് മറ്റഭിനേതാക്കള്‍.

ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ജയാ ജയാ ജയാ ഹേ ആഘോഷിക്കപ്പെടുന്ന കാലത്തു, ശ്രദ്ധിക്കപ്പെടേണ്ട ഒരു സിനിമയെന്ന് പറഞ്ഞാണ് എസ് പി ഹരിയുടെ കുറിപ്പ് ആരംഭിക്കുന്നത്.
ജയാ ജയാ ജയാ ഹേ ആഘോഷിക്കപ്പെടുന്ന കാലത്തു, ശ്രദ്ധിക്കപ്പെടേണ്ട ഒരു മെസേജ് ഉള്ള ഒരു സിനിമയായിരുന്നു ഇത്. ജാഫര്‍ ഇടുക്കി നന്നായി ചെയ്തു. കുടുംബത്തിന് വേണ്ടി ചാവുന്ന വരെ വണ്ടിക്കാളയാകുന്ന അച്ഛന്‍, ടോക്‌സിക് പുരുഷന്‍ ആയി ലേബല്‍ ചെയ്യപ്പെടുന്ന അവസ്ഥ അവസാന ഭാഗത്തു നന്നായി വന്നിട്ടുണ്ട്. കുറച്ചു കോമഡി , പുതിയ നായകന്‍ ബിനു, കൂട്ടുകാരന്‍ ഒക്കെ കുഴപ്പമില്ല. സിനിമയുടെ പേര്, പ്രൊമോഷന്‍, നായകന്റെ പേര് , പോസ്റ്റര്‍ , നായകന്റെ കാസ്റ്റിംഗ് ഒക്കെ കണ്ട് ഇതൊരു ബോഡി ഷെമിങ്ങിന് എതിരെ ഉള്ള സിനിമയാണെന്ന് വിചാരിക്കും, പക്ഷെ ഇന്റര്‍വെല്‍ വരെ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഒരു എത്തും പിടിയും കിട്ടില്ല. ജാഫര്‍ ഇടുക്കി എന്ന അച്ഛന്റെ കഥയാണ് സിനിമ, അതിനെന്ത് കാര്യത്തിന് ഇങ്ങനെ ഒരു പേരും ഈ നായകനെ ഹൈലൈറ്റ് ചെയ്തു പരസ്യങ്ങളും ചെയ്തു എന്നറിഞ്ഞുകൂടാ
ആദ്യപകുതി കണ്ടു നിറുത്തി പോയ ഞാന്‍ ഗ്രൂപുകളില്‍ കണ്ട ചില പോസിറ്റീവ് റിവ്യൂ കാരണം ആണ് രണ്ടാം പകുതി കണ്ടത്, അതിലാണ് ശരിക്കും സിനിമ കൊണ്ട് അവര്‍ ഉദ്ദേശിച്ച കാര്യം വന്നിട്ടുള്ളതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.