ജോമോളുടെ ഒളിച്ചോട്ടം തടയാന്‍ ശ്രമിച്ചത് സുരേഷ്‌ഗോപി..!! പോലീസുകാരേയും ഏര്‍പ്പാടാക്കി..!!

ഇപ്പോള്‍ സിനിമാരംഗത്ത് അത്ര സജീവമല്ലെങ്കിലും മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ജോമോള്‍. ബാലതാരമായിട്ടായിരുന്നു താരം സിനിമാ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് നായികയായി ഒരുപാട് സിനിമകളിലൂടെ താരം വെള്ളിത്തിരയില്‍ എത്തി. ജോമോളുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു. വിവാഹ ശേഷമാണ് താരം അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്നത്.

ഇപ്പോഴിതാ താരത്തിന്റെ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ചും ജോമോളുടെ ഒളിച്ചോട്ടം തടയാന്‍ ശ്രമിച്ചതിനെ കുറിച്ചും ജെ.ബി. ജംഗ്ഷന്‍ എന്ന പരിപാടിയില്‍ നടന്‍ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ചപ്പോള്‍ ജോമോള്‍ വളരെ ചെറിയ കുട്ടിയാണ്. അന്ന് തുടങ്ങിയ ബന്ധം ഇന്നും കുടുംബപരമായും തുടര്‍ന്ന് വരികയാണ്. ജോമോളുടെ ഒളിച്ചോട്ടം തടയാന്‍ അന്ന കുറേ ശ്രമിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്..

പിന്നെ പറയാനുള്ളത് ജോമോളുടെ ഒരു ഒളിച്ചോട്ടത്തെ കുറിച്ചാണ്. അന്ന് ഈ ദമ്പതിമാരെ പൊലീസിനെ കൊണ്ട് പിടിക്കാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വഴിയും എല്ലാ റെയില്‍വേ സ്റ്റേഷന്‍ വഴിയും കൊടുത്ത് പിടിപ്പിക്കാന്‍ നോക്കിയിരുന്നു… എന്നും സുരേഷ് ഗോപി പറയുന്നു. ഒരു ചന്ദ്രശേഖര പിള്ള മോളെ തട്ടിക്കൊണ്ട് പോയി എന്നാണ് ജോമോളുടെ അമ്മ വിളിച്ച് പറഞ്ഞത്.

ചന്ദ്രശേഖര പിള്ള എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു അമ്പത്തിയഞ്ച്-അറുപത് വയസുള്ള ആളുടെ മുഖമാണ് മനസിലേക്ക് എത്തുന്നത് എന്നാണ് സുരേഷ് ഗോപി പറയുന്നത്. അതേസമയം, തന്റെ വിവാഹം ഒരിക്കലും ഇത്തരമൊരു രീതിയിലൂടെ ആകുമെന്ന് കരുതിയിരുന്നില്ല എന്നാണ് ജോമോള്‍ കൂട്ടിച്ചേര്‍ക്കുന്നത്.