കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ ജ്യോതികക്ക് എതിരെ സൈബർ ആക്രമണം നടന്നിരുന്നു, നിരവധി പേരാണ് ജ്യോതികയെ വിമർശിച്ച് രംഗത്ത് എത്തിയത്, ഇപ്പോൾ ജ്യോതികയെ സപ്പോർട്ട് ചെയ്തത് കൊണ്ട് ജ്യോതികയുടെ ഭർത്താവ് സൂര്യ രംഗത്ത് എത്തിയിരിക്കുകയാണ്. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട കത്തിലൂടെയാണ് സൂര്യയുടെ പ്രതികരണം.
“ഒറ്റയ്ക്കു നില്‍ക്കാന്‍ ഒരു വൃക്ഷം ആഗ്രഹിച്ചാല്‍പ്പോലും കാറ്റ് അതിന് അനുവദിക്കില്ല,” എന്ന വാക്കുകളോടെയാണ് സൂര്യയുടെ പ്രതികരണം ആരംഭിക്കുന്നത്.
“കുറേനാള്‍ മുന്‍പ് ഒരു അവാര്‍ഡു വേദിയില്‍ എന്‍റെ ഭാര്യ ജ്യോതിക നടത്തിയ ഒരു പരാമര്‍ശം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ക്ഷേത്രങ്ങള്‍ പലിപാലിക്കപ്പെടുന്നത്ര ശ്രദ്ധയോടെ വിദ്യാലയങ്ങളും ആശുപത്രികളും പരിപാലിക്കപ്പെടണമെന്ന ആശയമാണ് ജ്യോതിക പങ്കുവച്ചത്. ഈ അഭിപ്രായപ്രകടനത്തെ ഒരു കുറ്റകൃത്യമായാണ് ചിലര്‍ വിലയിരുത്തിയിരിക്കുന്നത്. വിവേകാനന്ദനെപ്പോലെയുള്ള ആത്മീയ നേതാക്കള്‍ മുന്‍പോട്ടുവച്ച ആശയമാണ് അത്. ജനത്തെ സേവിക്കുക എന്നത് ദൈവത്തെ സേവിക്കുന്നതുപോലെയാണ്. നമ്മുടെ സമൂഹം ഒരുപാടുകാലം ഒപ്പം കൊണ്ടുനടന്നിരുന്ന ഒരു ചിന്തയാണിത്. തിരുമൂലരെപ്പോലുള്ളവരും ഇതിനെ പിന്‍പറ്റിയിരുന്നു. ആ ലിഖിതങ്ങളൊന്നും വായിക്കുകയോ മനസിലാക്കുകയോ ചെയ്യാത്തവര്‍ക്ക് ഇതൊന്നും അറിയണമെന്നുതന്നെ കാണില്ല”,
ജ്യോതിക പറഞ്ഞ വാക്കുകളെയും ജ്യോതികയേയും താനും തന്റെ മുഴുവന്‍ കുടുംബവും പിന്തുണയ്ക്കുന്നുവെന്നും സൂര്യ പറഞ്ഞു. മതത്തേക്കാള്‍ പ്രധാനമാണ് മാനവികത എന്ന് പറഞ്ഞ് പഠിപ്പിച്ചാണ് തങ്ങള്‍ മക്കളേയും വളര്‍ത്തുക എന്ന് സൂര്യ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ സ്വഭാവഹത്യ നടത്താന്‍ അനേകം പേര്‍ ഓണ്‍ലൈനില്‍ കഠിനാധ്വാനം ചെയ്‍ത സമയത്ത് തങ്ങളെ പിന്തുണച്ച പേരറിയാത്ത ഒരുപാടുപേരോട് നന്ദിയുണ്ടെന്നും സൂര്യ പറയുന്നു.