സീതയെന്ന പരമ്ബരയില്‍ അഭിനയിച്ചതോടെയാണ് സ്വാസികയുടെ കരിയറും മാറി മറിഞ്ഞത്. ബിഗ് സ്‌ക്രീനിലൂടെ തുടങ്ങി പിന്നീട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ താരം. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസിക അഭിനയം തുടങ്ങിയത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു താരം.
ഈ വർഷത്തെ കേരളം സംസഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ മികച്ച സഹനടിയായി സ്വാസിക തിരഞ്ഞെടുക്ക പെട്ടിരുന്നു. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് സ്വാസിക മികച്ച സ്വഭാന നടിക്കുള്ള പുരസ്‌കാരം നേടിയത്. ഇപ്പോഴിതാ അങ്ങനെ ഒരു പുരസ്കാരം നേടാൻ തന്നെ സഹായിച്ച സാഹചര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം.
വാസന്തിയിലൂടെയാണ്ആദ്യമായി ഒരു സിനിമയുടെ തിരക്കഥ എന്റെ കൈയ്യിൽ കിട്ടുന്നത്. ഒരുപാട് തവണ ഞാൻ തിരക്കഥ വായിച്ചു. സംശയങ്ങൾ തോന്നുന്ന സമയത്ത് തന്നെ അത് സംവിധായകനോട് ചോദിച്ചു മനസിലാക്കിയിട്ടായിരുന്നു മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. പലപ്പോഴും കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് അഭിനയിച്ചു നോക്കുമായിരുന്നു. എന്ത് കൊണ്ടും എനിക്ക് ആ കഥാപാത്രമായി മാറണമെന്ന് വാശിയായിരുന്നു. അത് തന്നെയായിരുന്നു അണിയറ പ്രവർത്തകരുടെയും ആഗ്രഹം. അങ്ങനെ ഇരുപ്പിലും നടപ്പിലുമെല്ലാം വാസന്തിയെ കൊണ്ടുവരാൻ ഞാൻ ശ്രമിച്ചുകൊടിരുന്നു. റിഹേഴ്‌സൽ വർക്ക്‌ഷോപ്പ് പോലും അതിനായി സംഘടിപ്പിച്ചു. ഓരോ തവണ അഭിനയിക്കുമ്പോഴും ശരിയല്ലെന്നു തോന്നുന്നിടത്തു നിർത്തി വീണ്ടും വീണ്ടും അഭിനയിച്ചു. അതിനു ഫലം കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. സ്വാസിക പറഞ്ഞു.
മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാസിക പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്ലോക് ഡൗണില്‍ എങ്ങനെയാണ് സമയം ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കിയും താരമെത്തിയിരുന്നു. ഡാന്‍സ് വീഡിയോകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് സ്വാസിക.
ഇരുപ്പിലും നടപ്പിലുമെല്ലാം അതെന്റെ വാശിയായി മാറി!
സീതയെന്ന പരമ്ബരയില്‍ അഭിനയിച്ചതോടെയാണ് സ്വാസികയുടെ കരിയറും മാറി മറിഞ്ഞത്. ബിഗ് സ്‌ക്രീനിലൂടെ തുടങ്ങി പിന്നീട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ താരം. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസിക അഭിനയം തുടങ്ങിയത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും…