സിനിമകളില്‍ ചാന്‍സ് ചോദിക്കുന്നതിന് എനിക്ക് ഇപ്പോഴും ഒരു മടിയുമില്ല, തെസ്‌നിഖാന്‍

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമായ താരമാണ് നടി തെസ്നി ഖാന്‍. ഡെയ്സി എന്ന സിനിമയായിരുന്നു നടിയുടെ ആദ്യ സിനിമ. നിരവധി സിനിമകളില്‍ കോമഡി വേഷങ്ങളില്‍ താരം എത്തി. ഏത് വേഷമെന്ന് നോക്കാതെ എന്തും അഭിനയിപ്പിച്ച് പ്രതിഫലിപ്പിക്കാനുള്ള തെസ്‌നിയുടെ കഴിവ് അപാരമാണ്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ചില കാര്യങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം.

 


താരത്തിന്റെ വാക്കുകള്‍,

സിനിമകളില്‍ ഇപ്പോഴും ചാന്‍സ് ചോദിക്കുന്നതിന് എനിക്കൊരു മടിയുമില്ല. ബീനയുമായുള്ള സൗഹൃദമാണ് തെസ്ബീന്‍സ് എന്ന യൂട്യൂബ് ചാനലിലേക്ക് നയിച്ചത്. ഒരിക്കല്‍ ഒരു പരിപാടിക്കിടെ വേദിയില്‍ നിന്ന് ഇറങ്ങി ഓടാന്‍ തോന്നി. സംതിങ് സ്പെഷല്‍ എന്ന ബാലചന്ദ്രമേനോന്‍ ഷോയില്‍ ഡാന്‍സിങ് സ്റ്റിക് പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് ആ സംഭവമുണ്ടായത്. ഒരു പാകിസ്ഥാനി ലൈറ്റ് ആന്‍ഡ് സൗണ്ട് കാരന്‍ പറ്റിച്ച പണിയാണ്.
ബ്യൂട്ടിഫുള്ളിലെ കന്യക മേനോനെയാണ് ന്യൂജനറേഷന്‍ ഏറ്റെടുത്തത്. മലയാളത്തില്‍ ഏറ്റവും വലിയ നടിമാരായ ഷീലാമ്മ, ശാരദ, സീമയൊക്കെ അത്തരത്തിലുള്ള കഥാപാത്രം ചെയ്തിട്ടുണ്ട്. പക്ഷേ ഡ്രെസ്സിങ്ങില്‍ വ്യത്യാസമുണ്ട്. ഒരിക്കല്‍ കൂടെ അഭിനയിച്ചിട്ടുള്ളൊരാള്‍ക്ക് തനിക്ക് തല്ല് കൊടുക്കാന്‍ തോന്നിയിട്ടുണ്ട്, പക്ഷേ പേര് പറയില്ല. ചില കോമഡി റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താക്കളായെത്തുന്നവരില്‍ പലരും മത്സരാര്‍ഥികളേക്കാള്‍ കഴിവു കുറഞ്ഞവരായാണ് തോന്നിയിട്ടുള്ളത്. കോമഡിയോ അഭിനയമോ എന്താണെന്നറിയാത്തവര്‍ അക്കൂട്ടത്തിലുണ്ട്. കുറച്ചുകൂടി നന്നാക്കാമായിരുന്നെന്നു കഴിവുള്ള മത്സരാര്‍ഥികളോട് പറയുമ്പോള്‍ വിഷമം തോന്നാറുണ്ട്, അതിനാല്‍ ഇനി ഞാന്‍ അത്തരം പരിപാടികളില്‍ മത്സരാര്‍ഥിയായി പോകും.