‘സിനിമയിലെത്തുന്നതിന് മുമ്പ് ആസിഫ് അലിയുടെ വീട്ടില്‍ സെയില്‍സ് എക്‌സിക്യുട്ടിവായെത്തി’ ഷറഫുദ്ദീന്‍

ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയാളാണ് യുവ നടന്‍ ഷറഫുദ്ദീന്‍. പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ താരം സിനിമയിലെത്തുന്നതിനു മുന്‍പുള്ള തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞ ഒരു കഥയാണ്…

ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയാളാണ് യുവ നടന്‍ ഷറഫുദ്ദീന്‍. പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ താരം സിനിമയിലെത്തുന്നതിനു മുന്‍പുള്ള തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞ ഒരു കഥയാണ് വൈറലാകുന്നത്. നടന്‍ ആസിഫ് അലി സിനിമയില്‍ എത്തിയതിനു ശേഷം ആദ്യമായി വാങ്ങിയ കാര്‍ ഫിയറ്റിന്റെ പുന്തോ ആയിരുന്നു. ആ കാറിന്റെ സെയില്‍സ് എക്‌സിക്യുട്ടിവ് താനായിരുന്നെന്നും ഷറഫുദ്ദീന്‍ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ബൈജു എന്‍. നായര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ആസിഫിന് കാര്‍ കൊടുത്തത് ഞാനാ. ആസിഫിന്റെ വീട്ടിലൊക്കെ പോയിട്ടുണ്ട്. സിനിമയില്‍ വന്നതിനു ശേഷം ആസിഫിനെ കണ്ടിട്ടില്ല. വൈറസ് സിനിമയുടെ സെറ്റില്‍ വെച്ചിട്ടാണ് ആസിഫിനെ ആദ്യമായി കാണുന്നത്. പരിചയപ്പെട്ടപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്കറിയാമെന്ന്. അപ്പോള്‍ ആസിഫ് ‘യെസ് യെസ്’ എന്ന് പറഞ്ഞു. നിങ്ങളുടെ ഫിയറ്റ് പുന്തോ ഞാനാണ് നിങ്ങള്‍ക്ക് തന്നതെന്ന് പറഞ്ഞു. ‘താനോ’ എന്ന് ആസിഫ് ചോദിച്ചുവെന്നും താരം പറഞ്ഞു.

അതേസമയം ഇതിലെ ഏറ്റവും ഇന്ററസ്റ്റിംഗായ കാര്യം ആസിഫിന്റെ വീട്ടില്‍ ആസിഫിന്റെ ഉമ്മാനെ കാറ് കാണിക്കാന്‍ അന്ന് ആ സമയത്ത് പോകുമ്പോള്‍, ആലുവ വഴി പോകുന്ന സമയത്ത് എന്റെ രണ്ട് കൂട്ടുകാരും കൂടെ വണ്ടിയില്‍ കയറി, ആസിഫിന്റെ വീട്ടിലേക്കാണ് പോകുന്നതെന്ന് ഒന്നും ഞാന്‍ പറഞ്ഞില്ല. അത് വേറെ ആരുമല്ല, അല്‍ഫോണ്‍സ് പുത്രനും കൃഷ്ണശങ്കറും ആയിരുന്നു. ആസിഫിന്റെ വീട്ടില്‍ കാര്‍ കാണിക്കാന്‍ പോകുമ്പോള്‍ അവര് രണ്ടുപേരും കാറില്‍ ഉണ്ടായിരുന്നു.

ഇത് കേട്ട ആസിഫ് അലി അല്‍ഫോണ്‍സ് പുത്രന്‍ എന്റെ വീട്ടില്‍ വന്നിട്ടുണ്ടായിരുന്നോ’ എന്ന് അത്ഭുതത്തോടെ ചോദിച്ചെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. അല്‍ഫോണ്‍സ് പുത്രനും കൃഷ്ണശങ്കറും പുറത്ത് ഒരു കടയില്‍ പോയി ചായ കുടിച്ചു. താന്‍ ആസിഫിന്റെ വീട്ടില്‍ പോയി വണ്ടി കാണിച്ചിട്ട് വന്നെന്നും ആ വണ്ടി ആസിഫ് എടുത്തെന്നും ഷറഫുദ്ദീന്‍ വെളിപ്പെടുത്തി.