അങ്ങോട്ട് പോയാൽ അവിടെ ഉള്ളവർ ഞങ്ങളെ തമ്മിൽ പിരിക്കും

ഏറെ ആരാധകർ ഉള്ളതും സോഷ്യൽ മീഡിയയിൽ സജീവവുമായ താരദമ്പതികൾ ആണ് ജീവയും അപർണ്ണയും. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും അപര്‍ണ്ണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.  സൂര്യ മ്യൂസിക്കില്‍ ജോലി…

ഏറെ ആരാധകർ ഉള്ളതും സോഷ്യൽ മീഡിയയിൽ സജീവവുമായ താരദമ്പതികൾ ആണ് ജീവയും അപർണ്ണയും. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും അപര്‍ണ്ണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.  സൂര്യ മ്യൂസിക്കില്‍ ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായി മാറിയത്. ആ പ്രണയം വൈകാതെ തന്നെ വിവാഹത്തിലേക്കെത്തുകയായിരുന്നു. ഇടയ്ക്ക് വിദേശത്തേക്ക് ജോലിക്ക് പോയ അപര്‍ണ്ണ ജോലി വേണ്ടെന്ന് വെച്ച് തിരികെ വരുകയായിരുന്നു. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന മിസ്റ്റര്‍ ആന്‍ മിസ്സിസിന്റെ അവതാരകരായെത്തി ഇവർ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്.

ഇത്തരത്തിലൊരു അവസരം ലഭിച്ചപ്പോള്‍ പരിഭ്രാന്തിയുണ്ടായിരുന്നുവെന്ന് അപര്‍ണ്ണ പറഞ്ഞിരുന്നു.ജീവയുടെ പിന്തുണ ലഭിച്ചതോടെയാണ് ആ പരിപാടി അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അപര്‍ണ്ണ വ്യക്തമാക്കിയിരുന്നു. എന്നാൽ എല്ലാ തവണയും ബിഗ് ബോസ് മത്സാരാർത്ഥികളുടെ പ്രെഡിക്ഷൻ ലിസ്റ്റിൽ സ്ഥിരം വരുന്ന പേരുകൾ ആണ് അപര്ണയുടെയും ജീവയുടെയും. എന്നാൽ ഇരുവരും ഇത് വരെ പരുപാടിയിൽ പങ്കെടുത്തിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് ഇരുവരും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധനേടിയിരിക്കുന്നത്. ബിഗ് ബോസ്സിലേക്ക് ഞങ്ങൾ ഒരിക്കലും വരില്ല എന്നും ഞങ്ങൾക്ക് ഇഷ്ടമല്ലാത്ത ഒരു പ്ലാറ്റ്‌ഫോമാണ് ബിഗ് ബോസ് എന്നും ഇരുവരും പറയുന്നു.

ബിഗ് ബോസ്സിലേക്ക് പോകുന്നത് നമ്മൾ സ്വയം വഴിവെട്ടി ഗുലുമാലിലേക്ക് പോകുന്നത് ആണെന്നും അപാര തൊലി കട്ടി ഉള്ളവർക്ക് മാത്രമേ ബിഗ് ബോസ്സിൽ മത്സരിക്കാൻ പറ്റു എന്നും ഗഡ്സ് ഉള്ളവർക്ക് മാത്രമേ പരുപാടിയിൽ പോകാൻ കഴിയു എന്നും, അവിടെ ചെന്നാൽ മറ്റുള്ളവരോട് തർക്കിച്ച് നിൽക്കാനുള്ള ഒരു ധൈര്യം എന്നുമെന്നും എന്നാൽ അതിനൊന്നും തങ്ങൾക്ക് കഴിയില്ല എന്നുമാണ് ഇവർ പറയുന്നത്. മാത്രവുമല്ല നെഗറ്റീവുകളിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കാനാണ് ഞങ്ങള്ക് ഇഷ്ട്ടം. എന്നാൽ അവിടെ ഒഴിഞ്ഞു നില്ക്കാൻ പോലും കഴിയില്ല എന്നും മാത്രവുമല്ല ഞങ്ങൾ കപ്പിളായിട്ട് അങ്ങോട്ടേക്ക് പോയാൽ അവിടെ ഉള്ളവർ ഞങ്ങളെ തമ്മിൽ പിരിക്കും എന്നും ജീവയും അപർണ്ണയും പറഞ്ഞു.