ആദ്യ രാത്രി കത്ത് പിടികൂടിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി ബിനു അടിമാലി

മിനിസ്‌ക്രീനിലെ കോമഡി പരിപാടികളില്‍ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തുന്ന കലാകാരനാണ് ബിനു അടിമാലി. ഇടുക്കിയുടെ തനതു സംസാര ശൈലിയും കൗണ്ടറുകളുമായി സിനിമയിലും ഇപ്പോള്‍ സജീവസാന്നിധ്യമാണ് ബിനു. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടിയിലെത്തിയ താരം തന്റെ ജീവിതത്തിലെ…

മിനിസ്‌ക്രീനിലെ കോമഡി പരിപാടികളില്‍ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തുന്ന കലാകാരനാണ് ബിനു അടിമാലി. ഇടുക്കിയുടെ തനതു സംസാര ശൈലിയും കൗണ്ടറുകളുമായി സിനിമയിലും ഇപ്പോള്‍ സജീവസാന്നിധ്യമാണ് ബിനു. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടിയിലെത്തിയ താരം തന്റെ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്റെ ഇഷ്ടവിനോദങ്ങള്‍ പ്രണയവും കലയുമാണെന്ന് താരം പറയുന്നു.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സഹപാഠിക്ക് കൊടുത്ത കത്ത് അധ്യാപിക പിടികൂടിയെന്ന് നടന്‍ വെളിപ്പെടുത്തി. എന്നും പ്രേമ ലേഖനം എഴുതി എഴുതി മടുത്ത് ഒന്ന് മാറ്റി എഴുതാമെന്ന് കരുതി താന്‍ ആദ്യ രാത്രിയെ കുറിച്ച് വളരെ വിശദമായങ്ങ് എഴുതി. നീണ്ട ഒരു കത്ത്. വളരെ അഭിമാനപൂര്‍വം പുള്ളിക്കാരിക്ക് കൊടുത്തു. അവളത് പുസ്തകത്തിനുള്ളില്‍ വെച്ചു. ജനലിന്റെ അടുത്തായിരുന്നു ഇത്. അതുവഴി വന്ന അധ്യാപിക ഈ പുസ്തകം എടുത്തു നോക്കിയെന്നും ഇതിനുള്ളില്‍ നിന്ന് കത്തെടുത്ത് വായിച്ച് ഞെട്ടി. അവള് പിന്നീട് സ്്റ്റാഫ് റൂമിന്റെ മുന്നില്‍ നില്‍ക്കുന്നത് കണ്ട് താന്‍ എന്താ കാര്യം അന്വേഷിച്ചു. പൊക്കോ പൊക്കോ എന്നവള് പറഞ്ഞപ്പോള്‍ താന്‍ അവിടെ നിന്ന് രക്ഷപ്പെട്ടെന്നും അവളിന്ന് വരെ അതെഴുതിയതാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും താരം തമാശയോടെ പറഞ്ഞു.

ബിനുവിന്റെ ഭാര്യ ധന്യ. പ്രണയവിവാഹമായിരുന്നു ഇവരുടേത്. മൂന്നു മക്കളാണ്. മൂത്തവന്‍ ആത്മിക് പ്ലസ് വണ്ണിന് പഠിക്കുന്നു. രണ്ടാമത്തവള്‍ മീനാക്ഷി ആറാം ക്ലാസില്‍. ഇളയവള്‍ ആമ്പല്‍ 2 വയസ്സുകാരി.