ആരും അറിയാതെ ജഗതി മകളെ മതം മാറ്റി, വെളിപ്പെടുത്തി പി സി ജോര്‍ജ്‌

ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയും പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും ഭാര്യാഭര്‍ത്താക്കന്മാരാണ്. ഇരുവരും ഒളിച്ചോടി പോയെന്നും പിന്നീടാണ് വിവാഹം കഴിപ്പിച്ചതെന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. ഇപ്പോഴിതാ ഇതിനെ കുറിച്ചുളള പിസി ജോര്‍ജ്ജിന്റെ വാക്കുകളാണ് വൈറലാകുന്നത്. പി…

ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയും പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും ഭാര്യാഭര്‍ത്താക്കന്മാരാണ്. ഇരുവരും ഒളിച്ചോടി പോയെന്നും പിന്നീടാണ് വിവാഹം കഴിപ്പിച്ചതെന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. ഇപ്പോഴിതാ ഇതിനെ കുറിച്ചുളള പിസി ജോര്‍ജ്ജിന്റെ വാക്കുകളാണ് വൈറലാകുന്നത്.

പി സി ജോര്‍ജിന്റെ വാക്കുകള്‍

ഒരു ദിവസം വിളിച്ചിട്ട് ജഗതി കാണണമെന്ന് പറഞ്ഞു. ആ സമയം ഞാന്‍ എം എല്‍ എ ആയിരുന്നു. കാണാം എന്നും പറഞ്ഞു. എന്റെ മകളും നിങ്ങളുടെ മകനും തമ്മില്‍ പ്രേമമാണ് എന്ന് അവര് പറയുമ്പോഴാണ് അറിയുന്നത്. പ്രേമം ആണെങ്കില്‍ ഒക്കെയാണ്. വിവാഹം കഴിക്കും എന്നുണ്ടെങ്കില്‍ തര്‍ക്കം ഒന്നും ഇല്ല. അല്ലെങ്കില്‍ ഇത് ഇവിടെ വച്ച് നിര്‍ത്തിക്കോണം എന്ന് മകനെ ഉപദേശിക്കണം എന്നും പറഞ്ഞു.

ചോദിച്ചപ്പോള്‍ രണ്ടുവര്‍ഷം കഴിഞ്ഞു വിവാഹം മതിയെന്ന് ഷോണ്‍ പറഞ്ഞു. നിയമസഭയില്‍ പോകാന്‍ വേണ്ടി ഒരു ദിവസം ഞാന്‍ കാന്റീനില്‍ കയറി ചെന്നപ്പോള്‍ ആണ് പത്രക്കാര്‍ എന്റെ ഒപ്പം ചേരുന്നത്. എന്റെ മകന്‍ ജഗതിയുടെ മകളുമായി ഒളിച്ചു പോയോ എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. നിങ്ങള്‍ വിവാഹം സമ്മതിക്കാതെ ഒളിച്ചു പോയി എന്നാണല്ലോ വാര്‍ത്ത കേള്‍ക്കുന്നത് എന്നും അവര്‍ ചോദിച്ചു. വന്ന വാര്‍ത്തയില്‍ ഇരുവരുടെയും ഫോട്ടോയും ഉണ്ട്. ഇത് കേട്ടതോടെ ഞാന്‍ അപ്പോള്‍ തന്നെ ഷോണിനെ വിളിച്ചു അവര്‍ക്ക് നല്‍കി അവന്‍ വീട്ടില്‍ ഉണ്ടെന്നു അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു.

കുട്ടികളെ ക്രിസ്ത്യാനികള്‍ ആയി വളര്‍ത്തിക്കൊള്ളാം എന്ന് ഷോണ്‍ കത്ത് നല്‍കണം എന്ന് ആണ് അച്ചന്‍ പറഞ്ഞത്. അങ്ങനെ ഞങ്ങള്‍ തീരുമാനിച്ചിരക്കുന്ന സമയത്താണ് മാണിയച്ചന്‍ എന്നെ വിളിക്കുന്നത്. പാര്‍വതിയെ മാമോദീസ മുക്കണം എന്ന് പറഞ്ഞു ജഗതി തന്റെ പക്കല്‍ വന്നിരുന്നു താമസിയാതെ ചെയ്യണം എന്ന് പറഞ്ഞേക്കുകയാണ് എന്ന് മാണിയച്ചന്‍ പറഞ്ഞു.

ഇതിനൊക്കെ മുന്‍പ് കല്യാണം കഴിഞ്ഞാല്‍ എവിടെയാ താമസിക്കുന്നത് എന്ന് പുള്ളി എന്നോട് ചോദിച്ചിരുന്നു. ഈരാറ്റുപേട്ടയില്‍ ആണ് എങ്കില്‍ പെണ്ണിനെ ക്രിസ്ത്യാനിയാക്കണം. ഇവിടെ ആണ് എങ്കില്‍ മതം മാറണ്ടായിരുന്നു എന്ന് അല്ലെങ്കില്‍ തെമ്മാടിക്കുഴിയില്‍ എന്റെ കൊച്ചിനെ അടക്കേണ്ടി വരും എന്ന് പുള്ളിയാണ് എന്നോട് പറയുന്നത്. ആരും അറിയാതെയാണ് പുള്ളി മാമോദീസ ചടങ്ങുകള്‍നടത്തിയത്.