പല ഭാഗത്തായി 2018 സിനിമയെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധിപേർ രംഗത്തു എത്തിയിരുന്നു, സിനിമക്കെതിരെയുള്ള വിമർശനത്തിനെതിരെ പരിഹസിച്ചു കൊണ്ട് ജോയ് മാത്യു ഇപ്പോൾ രംഗത്തു എത്തിയിരിക്കുകയാണ്, മലയാളികൾ ഒരിക്കലും മറക്കാത്ത ആ പ്രളയ ഭീകരതയെ ഒരു ഡോക്കിമെന്ററി ആക്കി കളയാതെ നല്ലൊരു ചിത്രം ആക്കി തന്ന സംവിധായകൻ ജൂഡിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല നടൻ പറയുന്നു. ഇത്തരമൊരു ചിത്രത്തിന് പൂർണ്ണ പിന്തുണ നൽകിയ വേണു കുന്നം പള്ളിക്കും, ആന്റോ ജോസഫിനും, പത്മകുമാറിനെയും ആയിരിക്കുകയാണ് ഈ സമയം.
എന്നാൽ ചില പാർട്ടി മാധ്യമ പ്രവർത്തകർ മുഖ്യനെ പുകഴ്ത്തിയില്ല എന്ന് പറഞ്ഞു ചിത്രത്തെ കൊള്ളില്ല എന്ന് പ്രചരിപ്പിക്കുകയാണ്, സത്യത്തിൽ ഇവർ ജൂഡിനോട് നന്ദി ആണ് കാണിക്കേണ്ടത്. കാരണം ഈ പ്രളയവും, പിന്നെ അതിനെ ആളിക്കത്തിക്കുന്ന രീതിയിലുള്ള ഡാമുകൾ തുറന്നുവിട്ട ഡാംമാനേജ്മെന്റുകളും ,പ്രളയംഫണ്ട് എന്ന രീതിയിൽ അടിച്ചു മാറ്റിയ സാമൂഹിക വിരുദ്ധരെയും ആരെയും അവർ ഈ ചിത്രത്തിലൂടെ കാണിക്കാത്തതുകൊണ്ട്.എനിക്കും ഈ ചിത്രത്തിൽ ഒരു പങ്കുവഹിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ജോയ് മാത്യു പറയുന്നു.
ഇനിയും ഇതിന്റെ വിമർശകർക്ക്, ഒരു അപകടമുന്നറിയിപ്പ് എന്നതുപോലെ 2018 വെട്ടിച്ചതും, പൊട്ടിച്ചതു൦ എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ വരുന്നുണ്ട് താരം പരിഹസിച്ചുകൊണ്ട് പറഞ്ഞു.