ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് ദിലീപും കാവ്യാ മാധവനും. അണിയറക്കഥകള്‍ ഏറെയുണ്ട് എന്നതിനാല്‍ ഇവരെക്കുറിച്ചുള്ള കഥകള്‍ക്ക് ഒരു കുറവുമില്ല.
മീശമാധവന്‍ സിനിമ ഇറങ്ങിയ കാലം മുതലേ ഇവര്‍ തമ്മില്‍ ബന്ധമുണ്ട് എന്നാണ് ലിബര്‍ട്ടി ബഷീറിന്റെ വെളിപ്പെടുത്തല്‍. മഞ്ജുവാര്യര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മഞ്ജുവാര്യരുടെയും ദിലീപിന്റെയും പ്രണയ വിവാഹം സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായതാണ്. വിവാഹ ശേഷം ദിലീപിന്റെ വീട്ടില്‍ മഞ്ജുവാര്യര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഞാന്‍ ആ വീട്ടില്‍ പോയ വേളയില്‍ തനിക്ക് ഇക്കാര്യം മനസിലായിട്ടുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. പലപ്പോഴും താന്‍ ദിലീപിന്റെ വീട്ടില്‍ പണവുമായി പോകാറുണ്ട്. ഈ സമയത്തൊക്കെ ശ്വാസം മുട്ടി നില്‍ക്കുന്ന പോലുള്ള മഞ്ജുവിനെ കണ്ടിട്ടുണ്ട്. അമ്മയോ സഹോദരിമാരോ ആണ് ഫോണെടുക്കുക. ആരാണ് ഫോണ്‍ വിളിക്കുന്നതെന്ന് വ്യക്തമായ ശേഷം മാത്രമാണ് ഫോണ്‍ മഞ്ജുവാര്യര്‍ക്ക് കൈമാറുക.
ആ വീടിനുള്ളില്‍ നടന്ന പല കാര്യങ്ങളും മഞ്ജുവിന്റെ തറവാടിത്തം കൊണ്ടുമാത്രമാണ് പുറത്തു വരാതെ പോയത്. മീശമാധവന്‍ സിനിമയുടെ 125-ാം ദിവസത്തിന്റെ ആഘോഷം എറണാകുളത്തെ ഹോട്ടലില്‍ നടക്കുന്ന സമയം, സമയം ഏതാണ്ട് രാത്രി പന്ത്രണ്ട് മണിയായിട്ടുണ്ട്. സുഹൃത്ത് സുബൈര്‍ അവിടെയുണ്ടായിരുന്നു. ഞാന്‍ ബാത്ത് റൂമില്‍ പോകുമ്പോള്‍ മഞ്ജുവാര്യര്‍ മൂന്ന് മാസം പ്രായമുള്ള മകള്‍ മീനാക്ഷിയെ മടിയില്‍ വച്ച് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
എന്താ പോയില്ലേ എന്ന് മഞ്ജുവിനോട് ചോദിച്ചപ്പോള്‍ ദിലീപേട്ടനെ കാണുന്നില്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഇതുകേട്ട് ദിലീപിനെ അന്വേഷിച്ചുപോയ ഞാന്‍ കണ്ടത് ദിലീപ് മറ്റൊരു ബാത്ത് റൂമില്‍ കാവ്യയുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതാണ്. അന്ന ഞാന്‍ ദിലീപിനെ തെറി വരെ പറഞ്ഞു. നീ എത്ര വേണേലും സംസാരിച്ചോ, എന്നാല്‍, നിന്നെ കാത്ത് അവിടെ മഞ്ജു ഇരിക്കുന്നുണ്ട് അവളെ വീട്ടിലെത്തിക്കാനും പറഞ്ഞു.
കാവ്യയുമായി ദിലീപിന് ബന്ധമുണ്ടെന്ന് മഞ്ജുവാര്യര്‍ക്ക് അന്നേ അറിയാമായിരുന്നുവെന്നും മഞ്ജുവിന് മാത്രമല്ല സിനിമാ രംഗത്തുള്ള പലര്‍ക്കും ഈ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ദിലീപിന്റെ പല ലൊക്കേഷനിലും കാവ്യ വന്ന് താമസിക്കാറുണ്ടായിരുന്നു. കാവ്യ വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ ദിലീപും കാവ്യയും പല ലൊക്കേഷനിലും ഒരുമിച്ചുണ്ടാകാറുണ്ട്. കാവ്യയ്ക്ക് റോളില്ലാത്ത സിനിമയുടെ ലൊക്കേഷനിലും ഇവര്‍ ഒരുമിച്ചുണ്ടായിരുന്നു എന്നും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തുന്നു.