നിരവധി ആരാധകർ ഉള്ള താര സുന്ദരിമാർ ആണ് കാവ്യ മാധവനും സംയുക്ത വർമ്മയും ഗീതു മോഹൻദാസും. നിരവധി ഹിറ്റ് ചിത്രങ്ങളിൽ ആണ് ഇവർ അഭിനയിച്ചത്. എന്നാൽ ഇവർ മൂന്ന് പേരും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു തെങ്കാശി പട്ടണം. അപാര സ്ക്രീൻ പ്രെസൻസ് ആയിരുന്നു ഇവർ മൂന്ന് പേരും ചിത്രത്തിൽ ഒന്നിച്ച് എത്തിയപ്പോൾ. ഈ മൂന്നു സുന്ദരികളെയും ഒന്നിച്ച് കാണുന്ന സീനിൽ തന്നെ എന്തോ ഒരു ആകർഷണം ഉണ്ടായിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ വിജയം നേടി എന്ന് മാത്രമല്ല, മലയാള സിനിമയിലെ സകല റെക്കോർഡുകളും തിരുത്തി കുറിച്ചുകൊണ്ടുള്ള കളക്ഷൻ ആയിരുന്നു ചിത്രം നേടിയെടുത്തത്. സുരേഷ് ഗോപി, ലാൽ, ദിലീപ് തുടങ്ങിയവർ ആയിരുന്നു ചിത്രത്തിൽ നായകവേഷത്തിൽ എത്തിയത്.
ഇന്നും ചിത്രം ടി വി യിൽ വരുമ്പോൾ കാണാത്ത മലയാളികൾ കുറവാണ്. കൃസ്തുമസ് റിലീസ് ആയാണ് ചിത്രം പ്രേക്ഷകർക്കു മുന്നിൽ എത്തിയത്. അണിയറ പ്രവർത്തകർ പ്രതീക്ഷയോടെ ഇറക്കിയ ചിത്രം പ്രതീക്ഷിച്ചതിലും വിജയം നേടി എടുക്കുകയായിരുന്നു. എന്നാൽ ചിത്രത്തിന്റെ പ്രദര്ശനവുമായി ബന്ധപ്പെട്ടു നടന്ന ഒരു അഭിമുഖത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് ഇപ്പോൾ ചിത്രത്തിന്റെ സംവിദായകർ ആയ റാഫി മെക്കാർട്ടിൻ ടീമിലെ മെക്കാർട്ടിൻ. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു സംയുക്തയെയും കാവ്യ മാധവനെയും ഗീതു മോഹൻദാസിനെയും ഉൾപ്പെടുത്തി ഒരു അഭിമുഖം ചെയ്യാൻ തീരുമാനിച്ചു.
ഈ അഭിമുഖം ഒരു ചാനലിലും സംപ്രേക്ഷണം ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ ഈ അഭിമുഖം നേര്ത്ത ഷൂട്ട് ചെയ്തിട്ടു ക്രിസ്ത്മസ് ദിവസം സംപ്രേക്ഷണം ചെയ്യാനായിരുന്നു പരുപാടി. എന്നാൽ പരിപാടിയുടെ അവസാനം ആയപ്പോഴേക്കും സംയുക്ത പറഞ്ഞത് എല്ലാവര്ക്കും എന്റെ ക്രിസ്തുമസ് ആശംസകൾ, ക്രിസ്തുമസിന് ഞാൻ ഇവിടെ കാണില്ല എന്ന്. അത് കഴിഞ്ഞു ഗീതു മോഹൻദാസ് പറഞ്ഞത് എല്ലാവര്ക്കും എന്റെ ക്രിസ്തുമസ് ഓണം ആശംസകൾ എന്നാണ്. മലയാളം നന്നായിട്ട് അറിയാത്ത ഗീതുവിന്റെ വിചാരം എന്ത് ആശംസകൾ പറയുന്നതിന് മുൻപും അതിനൊപ്പം ഓണം എന്ന് ചേർക്കണം എന്നാണ്. അങ്ങനെ എല്ലാവരും കൂടി ആ പരുപാടി കുളമാക്കി കയ്യിൽ തന്നു എന്നുമാണ് മെക്കാർട്ടിൻ പറയുന്നത്.