കഴിഞ്ഞ വർഷത്തെ നോമ്പ് സമയത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ സംവിധായകൻ ഒമർ ലുലു രംഗത്ത് വന്നിരുന്നു. ഇതിന്റെ പേരിൽ തന്നെ കളിയാക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു.തന്റെ ഫെയ്സ്ബുക്കിലൂടെ അത്തരക്കാർക്കെതിരെ മറുപടിയുമായി വന്നിരിക്കുകയാണ് ഒമർ ലുലു.
ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് അതും ഒരു ദിവസം അല്ലാ 30 ദിവസമുള്ള ആചാരമാണ് നോമ്പ്.പ്രത്യേകിച്ച് നമ്മൾ ഇന്ത്യ പോലെ ഒരുപാട് കമ്മ്യൂണിറ്റി ഉള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോൾ എന്ന് കരുതി പറഞ്ഞതാണ് എന്നും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദുബായ് തന്നെ നോമ്പിന് ഹോട്ടലുകൾ അടച്ച് ഇടരുത് എന്നും ഭക്ഷണം കൊടുക്കണം എന്ന നിയമം പാസാക്കി കഴിഞ്ഞുവെന്നാണ് ഒമർ ലുലു നേരത്തെ പറഞ്ഞിരുന്നത്.
സംഘപരിവാർ ചിന്താഗതിയാണ് ഒമർലുലുവിനുള്ളതെന്നാണ് ചിലരുടെ കണ്ടെത്തൽ എന്നാൽ എല്ലാത്തിനും മറുപടി പറയുകയാണ് സംവിധായകൻ. ”എനിക്ക് സംഘി പട്ടം ചാർത്തി തരാൻ തിരക്ക് കൂട്ടുന്നവരോട് എനിക്ക് കേരളത്തിൽ ഒരുവിധം എല്ലാ രാഷ്ട്രിയ പാർട്ടിയിൽപ്പെട്ട ആളുകളുമായി സൗഹൃദം ഉണ്ട്. എനിക്ക് ഇപ്പോ അങ്ങനെ ഒരു രാഷ്ട്രിയവും ഇല്ലാ,ഞാൻ കോളേജ് കാലഘട്ടം മുതൽ ലീഗ് അനുഭാവിയായിരുന്നു പക്ഷേ ഇപ്പോ എന്റെ മനസ്സിൽ രാഷ്ട്രിയമേ ഇല്ലാ .ഇനി ഞാൻ പിടിക്കുന്നുവെങ്കിൽ പണ്ട് പിടിച്ച അതേ പച്ച കൊടിയേ ഞാൻ പിടിക്കൂ.
എന്നെ നിങ്ങൾ അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പിസി ജോർജുമായും ഒന്നുമായും മുദ്ര കുത്തണ്ട എനിക്ക് ഒരു ദൈവമേ ഉള്ളൂ അത് എന്റെ പടച്ചവനായ അള്ളാഹുവാണ് എല്ലാ കണക്കും ഞാൻ അവിടെ പറഞ്ഞോളാം.എനിക്ക് ശരി എന്ന് തോന്നുന്നത് ഞാൻ പറയും പറഞ്ഞത് തെറ്റാണെന്നു തോന്നിയാൽ തിരുത്തുകയും ചെയ്യും” ഇതായിരുന്നു ഒമർലുലുവിന്റഎ എഫ്ബി പോസറ്റ്.