തെന്നിന്ത്യൻ സൂപ്പർ താരം അജിത്തിന്റെ ജന്റിൽമാൻ ഇമേജ് വെറും കാപട്യമാണെന്ന് തമിഴകത്തെ മുൻനിര നിർമ്മാതാവ് മാണിക്കം നാരായണൻ. അജിത്ത് തന്റെ പക്കൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്നാണ് നാരായണന്റെ ആരോപണം. വർഷങ്ങൾക്ക് മുൻപ് അതായത് 1995 ൽ തന്റെ സിനിമയിൽ അഭിനയിക്കാം എന്ന് പറഞ്ഞ് അജിത്ത് 15 ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ പിന്നീട് സിനിമയിൽനിന്ന് പിന്മാറിയെന്നും പണം തിരികെ തന്നില്ലെന്നുമാണ് നിർമ്മാതാവിന്റെ ആരോപണം.
അജിത്ത് വളരെ നല്ല നടനാണ്. ജീവിതത്തിലും അവൻ അഭിനയിക്കുകയാണ്. ആദ്യം മനുഷ്യനാകാൻ പഠിക്കണം. അവൻ എന്നെ വഞ്ചിച്ചു. പണം വാങ്ങിയിട്ട് തിരികെ തന്നില്ല. അന്ന് ഇത് പറയാൻ എന്റെ പക്കൽ തെളിവുകളൊന്നുമില്ലാതെ പോയി. അതേ സമയം ഇന്ന് എന്റെ പക്കൽ തെളിവുകളുണ്ടെന്നും മാണിക്കം നാരായണൻ പറയുന്നു.
അജിത്ത് ഒരിക്കലും ജെന്റിൽമാൻ അല്ല. അങ്ങനെ ഒരു ഇമേജുണ്ടാക്കിയെടുത്തതാണ്. തന്നെക്കുറിച്ച് പൊക്കിയെഴുതാൻ മാധ്യമപ്രവർത്തകർക്ക് പണം നൽകാറുുന്നുണ്ടെന്നും അവൻ ഫ്രോഡാണെന്നും മാണിക്കം നാരായണൻ പറഞ്ഞു.തമിഴകത്തെ മുൻനിര നിർമ്മാതാവായ നാരായണനാണ് കമൽഹാസൻ ചിത്രം വേട്ടയാടു വിളയാടിന്റെ നിർമ്മാതാവ്.അതേ സമയം മാണിക്കം നാരായണന്റെ ആരാപണത്തിൽ അജിത്തോ താരവുമായി ബന്ധപ്പെട്ട ആളുകളോ ഇതുവരെ പ്രതികരിച്ചിട്ടില്ല