ദില്‍ഷയ്ക്ക് ഇഷ്ടമല്ലെങ്കിലും വീട്ടുകാരെ കൂട്ടി ചെന്ന് പെണ്ണ് ചോദിക്കും! – ഡോ. റോബിന്‍

ബിഗ്ഗ് ബോസ്സ് മലയാളം റിയാലിറ്റി ഷോ പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ദിനങ്ങള്‍ മുന്നോട്ട് പോകുന്തോറും ബിഗ്ഗ് ബോസ്സ് വീട് കൂടുതല്‍ സങ്കീര്‍ണമായ ഘട്ടങ്ങളിലേക്കാണ് പോകുന്നത്. മത്സരാര്‍ത്ഥികളില്‍ ഒരുപാട് സപ്പോര്‍ട്ട് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരുന്ന…

ബിഗ്ഗ് ബോസ്സ് മലയാളം റിയാലിറ്റി ഷോ പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ദിനങ്ങള്‍ മുന്നോട്ട് പോകുന്തോറും ബിഗ്ഗ് ബോസ്സ് വീട് കൂടുതല്‍ സങ്കീര്‍ണമായ ഘട്ടങ്ങളിലേക്കാണ് പോകുന്നത്. മത്സരാര്‍ത്ഥികളില്‍ ഒരുപാട് സപ്പോര്‍ട്ട് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരുന്ന റോബിന്‍ ഷോയില്‍ നിന്ന് പുറത്ത് പോയെങ്കിലും ഒരുപാട് പേരുടെ മനസ്സില്‍ റോബിന്‍ വിജയി ആയി കഴിഞ്ഞിട്ടുണ്ട്. എങ്കിലും മത്സരം കൂടുതല്‍ കടുക്കുമ്പോള്‍ ആരായിരിക്കും ബിഗ്ഗ് ബോസ്സ് സീസണ്‍ 4ന്റെ ടൈറ്റില്‍ വിന്നര്‍ എന്ന് അറിയാന്‍ വേണ്ടി പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

അതുപോലെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ഉയരുന്ന മറ്റൊരു ചോദ്യമാണ് ദില്‍ഷയും റോബിനും തമ്മിലുള്ള വിവാഹം. ഇപ്പോഴിതാ ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഡോ.റോബിന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. നിലവില്‍ ദില്‍ഷ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നാണ് റോബിന്‍ പറയുന്നത്. എന്നാല്‍ പുറത്തിറങ്ങിയ ഉടനെ ദില്‍ഷയെ പോയി കാണും എന്നും തന്റെ ഇഷ്ടത്തെ കുറിച്ച് സംസാരിക്കും എന്നും റോബിന്‍ പറയുന്നു.

ദില്‍ഷയ്ക്കും അത്തരത്തില്‍ ഒരു വികാരം തന്നോട് ഉണ്ടെങ്കില്‍ വീട്ടുകാരുടെ സമ്മതം കൂടി അറിഞ്ഞ ശേഷം മുന്നോട്ട് നീങ്ങും എന്നാണ് റോബിന്‍ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.അതേസമയം, ഇനി ദില്‍ഷയ്ക്ക് താല്‍പര്യം ഇല്ലെങ്കില്‍ പോലും താന്‍ വീട്ടുകാരെ കൂട്ടിച്ചെന്ന് ദില്‍ഷയുടെ വീട്ടുകാരോട് സംസാരിക്കും എന്നും അദ്ദേഹം പറയുന്നുണ്ട്. അങ്ങനെ വിവാഹം നടക്കുകയാണെങ്കില്‍ ഒരുപാട് പേരുടെ ആഗ്രഹം പോലെ ആ കാര്യം നടക്കും എന്നാണ് റോബിന്‍ പറയുന്നത്.

താന്‍ ഏറ്റവും അടുത്ത് മനസ്സിലാക്കിയ ഒരു പെണ്‍കുട്ടിയാണ് ദില്‍ഷ. മാത്രമല്ല എന്റെ നെഗറ്റീവ് സൈഡ് കൂടി അറിഞ്ഞ് എന്നെ സപ്പോര്‍ട്ട് ചെയ്ത വ്യക്തിയാണ് ദില്‍ഷ എന്നും റോബിന്‍ പറയുന്നു. ഇപ്പോഴിതാ ദില്‍ഷയ്ക്ക് ഏറ്റവും ഇഷ്ടമുള്ളതും എപ്പോഴും പാടിനല്‍കാറുള്ളതുമായ പാട്ട് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച് മിസ്സ് യൂ എന്ന് കുറിച്ചിരിക്കുകയാണ് ഡോ. റോബിന്‍ രാധാകൃഷണന്‍.