Film News

‘സാറ സുന്ദരിയാണ്, പക്ഷേ ഇവിടെ വന്നപ്പോള്‍ എന്താണ് സംഭവിച്ചത്’; സാറയുടെ റാംപ് വാക്ക് ആഘോഷമാക്കി ട്രോളന്മാര്‍

നടന്‍ സെയിഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും ഏകമകളാണ് സാറ അലി ഖാന്‍. താരപുത്രി എന്നതിലുപരി വെള്ളിത്തിരയില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ സാറയ്ക്ക് സാധിച്ചു. വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ സാറയ്ക്ക് ബോളിവുഡിലെ മുന്‍നിര നായികമാരിലൊരാളായി വളരാന്‍ സാധിച്ചു.

സാറയുടെ ചിത്രങ്ങളും വീഡിയോയും എല്ലാം വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സാറ നടത്തിയ റാംപ് വാക്ക് വലിയ പരിഹാസങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ്. ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോച്ചര്‍ വീക്ക് 2022 എന്ന പരിപാടിയിലാണ് സാറയുടെ റാംപ് വാക്ക് നടന്നത്. സാറയുടെ നടത്തവും വസ്ത്രധാരണ രീതിയുമൊക്കെ പുറത്ത് വന്നതോടെ അത് വലിയ പരിഹാസങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ്. നടിയുടെ വീഡിയോയുടെ നിരവധി ആരാധകരാണ് കമന്റ് ഇട്ടിരിക്കുന്നത്.

ഇന്‍ഡിഗോ ബ്ലൂ നിറത്തിലുള്ള ഡിസൈനര്‍ ലെഹംഗയായിരുന്നു സാറയുടെ വേഷം. നെറ്റ് ദുപ്പട്ട തോളില്‍ ചുറ്റിയിരുന്നു. ഈ വേഷത്തിനൊപ്പം ലൈറ്റ് മേക്കപ്പാണ് നടി തിരഞ്ഞെടുത്തത്. കണ്ണുകള്‍ക്ക് മാത്രം പ്രധാന്യം കൊടുക്കുന്നതാണ് മേക്കപ്പ്. ആഭരണങ്ങളൊന്നും ധരിച്ചിരുന്നില്ല. മുടി അഴിച്ചിടുകയും ചെയ്തു. മയില്‍പീലി സ്‌റ്റൈലിലുള്ള നടിയുടെ വേഷവിധാനമാണ് റാംപില്‍ കാണാന്‍ സാധിച്ചതെങ്കിലും ഇത് പരിഹാസങ്ങള്‍ക്ക് പാത്രമായി. ഇതിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായതോടെയാണ് സാറയുടെ റാംപ് വാക്ക് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. വളരെ സമ്മര്‍ദ്ദത്തോടെയാണ് സാറ നടന്ന് വരുന്നത്. ഇതെന്ത് തരം ഭാവവും നടത്തവുമാണ്. റാംപിലൂടെ നടന്ന് വരാവുന്നതില്‍ വച്ച് ഏറ്റവും മോശമായ നടത്തമാണ് സാറയുടേത്. സിനിമയില്‍ അഭിനയിക്കുന്നത് പോലെ എല്ലാ കാര്യവും നിസാരമാണെന്ന് ചിന്തിക്കുന്നാണ് ഇതിന് പിന്നിലെ കാരണം തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

ചിലര്‍ സാറയെ ദിപീക പദുക്കോണിനോടും കത്രീന കൈഫിനോടും ഉപമിക്കുന്നുണ്ട്. റാംപ് വാക്കിന്റെ പേരില്‍ നേരത്തെ ഇവരും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എല്ലാ നടിമാര്‍ക്കും ഒരു മോഡലിനെ പോലെ നടക്കാന്‍ സാധിച്ചെന്ന് വരില്ല, കത്രീനയും ദീപികയും ഇത് ഉപേക്ഷിച്ചത് പോലെ നിങ്ങളും ഉപേക്ഷിക്കൂ.. ശരിക്കും സാറ സുന്ദരിയാണ്. പക്ഷേ ഇവിടെ വന്നപ്പോള്‍ ഇതെന്താണ് സംഭവിച്ചത്.. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് നടിയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

Trending

To Top