പല ഓൺലൈന്‍ ചാനലുകളിലും എന്നെക്കുറിച്ച് മോശമായി സംസാരിച്ചു, പരിഹസിച്ചു, ആദിത്യനെ കുറിച്ച് ഷാനവാസ്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു സീത, അതിലെ സീതയെയും ഇന്ദ്രനെയും ഇപ്പോഴും നമുക്ക് വളരെ ഇഷ്ടമാണ്. സീത ആയി എത്തിയത് സ്വാസികയും ഇന്ദ്രനായി എത്തിയത് ഷാനവാസും ആയിരുന്നു, കുംകുമ പൂവിലെ വില്ലൻ കഥാപാത്രം…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു സീത, അതിലെ സീതയെയും ഇന്ദ്രനെയും ഇപ്പോഴും നമുക്ക് വളരെ ഇഷ്ടമാണ്. സീത ആയി എത്തിയത് സ്വാസികയും ഇന്ദ്രനായി എത്തിയത് ഷാനവാസും ആയിരുന്നു, കുംകുമ പൂവിലെ വില്ലൻ കഥാപാത്രം രുദ്രൻ ആയിട്ടാണ് ഷാനവാസ് എത്തിയത്, അതിലൂടെയാണ് ഷാനവാസ് പ്രശസ്തനായത്. ഇപ്പോൾ സീ കേരളത്തിലെ മിസിസ് ഹിറ്റ്ലർ എന്ന പാരമ്പരയിലാണ് താരം അഭിനയിക്കുന്നത്. ഇപ്പോൾ സീത എന്ന പരമ്പരയിൽ നിന്നും തന്നെ പുറത്താക്കിയത് ആദിത്യൻ കാരണമാണ് എന്ന് പറയുകയാണ് താരം.

പത്തുവർഷം മുൻപുള്ള പക മനസ്സിൽ സൂക്ഷിച്ച് തനിക്കെതിരെ ക്വട്ടേഷൻ കൊടുത്തതാണ് ആദിത്യൻ എന്നാണ് ഷാനവാസ് പറയുന്നത്. പിന്നീട് ഒപ്പം അഭിനയിച്ചവരും അണിയറപ്രവര്‍ത്തകരും താന്‍ നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞെന്നും ക്ഷമ ചോദിച്ചെന്നും ഇപ്പോള്‍ തെറ്റിദ്ധാരണകള്‍ മാറി അവര്‍ തന്നെ വച്ച് പുതിയ സീരിയല്‍ ചെയ്യാനുള്ള തയാറെടുപ്പിലാണെന്നും ഷാനവാസ് പറയുന്നു.അമ്പിളിയോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ ഇതുവരെ ഇത് പുറത്ത് വിടാഞ്ഞത് എന്നാണ് ഷാനവാസ് പറയുന്നത്.

അവരുടെ കുടുംബജീവിതത്തില്‍ ഞാന്‍ കാരണം ഒരു ബുദ്ധിമുട്ടാണ്ടാകരുതെന്നു തോന്നി. ഇനി ആ പരിഗണനയുടെ ആവശ്യമില്ല”എന്നും ഷാനവാസ് പറയുന്നു.തന്നെ സീരിയലിൽ നിന്നു ഒഴിവാക്കിയതിനു ശേഷം എന്റെ പേരിൽ സംവിധായകനു വന്ന വധഭീഷണിയുടെ പിന്നിലും ആദിത്യനാണോ എന്നു സംശയമുണ്ടെന്നും ഷാനവാസ്. ‘‘എന്നോട് അവർക്ക് ദേഷ്യം തോന്നാനും പരമാവധി അകറ്റാനും വേണ്ടി അവൻ ഉണ്ടാക്കിയതാണോ ആ വ്യാജ ഭീഷണി എന്നാണ് ഇപ്പോൾ എന്റെ സംശയം.

മാത്രമല്ല ഞാനഭിനിയിച്ച മറ്റൊരു സീരിയലിന്റെ അണിയറപ്രവർത്തകരെ വിളിച്ച് എന്റെ അന്നം മുടക്കാൻ ശ്രമിക്കുകയും ചെയ്തു. അത്ര വൃത്തികെട്ട മനസ്സിന്റെ ഉടമയാണ്. പല ഓൺലൈന്‍ ചാനലുകളിലും എന്നെക്കുറിച്ച് മോശമായി സംസാരിച്ചു. പരിഹസിച്ചു. അപ്പോഴൊക്കെ ഞാൻ ഒന്നും പ്രതികരിക്കാതിരുന്നത് സഹപ്രവർത്തകരുടെ ഉപദേശപ്രകാരമാണ്. പ്രതികരിച്ചാൽ എന്നെ തേടി വരിക ക്വട്ടേഷന്‍ ടീമായിരിക്കുമത്രേ. അവർ പറഞ്ഞത് സംഭവിച്ചു. ഒരു ചടങ്ങിനിടെ എന്നെ അപകടപ്പെടുത്താൻ ആദിത്യന്‍ ക്വട്ടേഷൻ ടീമുമായി വന്നു.എന്നാണ് ഷാനവാസ് പറയുന്നത്