അച്ഛന്‍ ആഗ്രഹിച്ചപോലൊരു ജീവിതം ആയിരുന്നില്ല എന്റേത്…! വേദനയോടെ സുജാത..!

മലയാളത്തിന് അകത്തും പുറത്തും ഒരുപാട് ആരാധരുള്ള പ്രിയ ഗായികയാണ് സുജാത… ഇപ്പോഴിതാ താന്‍ വലിയൊരു പാട്ടുകാരിയായി മാറിയെങ്കിലും തന്റെ അച്ഛന്റെ ആഗ്രഹം മറ്റൊന്നായിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സുജാത. വനിതയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ്…

മലയാളത്തിന് അകത്തും പുറത്തും ഒരുപാട് ആരാധരുള്ള പ്രിയ ഗായികയാണ് സുജാത… ഇപ്പോഴിതാ താന്‍ വലിയൊരു പാട്ടുകാരിയായി മാറിയെങ്കിലും തന്റെ അച്ഛന്റെ ആഗ്രഹം മറ്റൊന്നായിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സുജാത.

വനിതയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് സുജാത ഇതേ കുറിച്ച് ഉള്ള് തുറന്ന് സംസാരിച്ചത്. സുജാതയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണത്രെ അച്ഛന്‍ മരിച്ചത്.. തനിക്ക് സുജാത എന്ന് പേരിട്ടപ്പോള്‍ തന്നെ അച്ഛന്‍ പേരിന് മുന്‍പിലായി ഡോക്ടര്‍ എന്ന് എഴുതി ചേര്‍ത്തിരിന്നു… പ്രിയ ഗായിക പറയുന്നു.

സുജാതയുടെ അച്ഛന്‍ ഒരു ഡോക്ടര്‍ ആയിരുന്നു.. തന്നെ ഡോക്ടര്‍ ആക്കണം എന്നതായിരുന്നു അച്ഛന്റെ ആഗ്രഹം.. എന്നാല്‍ ഞാന്‍ പാട്ടിന്റ വഴിയില്‍ പോയി എന്നും താരം പറയുന്നു… അച്ഛന്റെ ആഗ്രഹത്തെ കുറിച്ച് സുജാതയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… എനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.. എനിക്ക് സുജാത എന്ന് പേരിട്ടപ്പോള്‍ തന്നെ പേരിന് മുന്‍പിലായി ഡോക്ടര്‍ സുജാത എന്ന് അദ്ദേഹം എഴുതി വെച്ചിരുന്നു.. എന്നെ ഡോക്ടര്‍ ആക്കണം എന്ന് അച്ഛന്‍ എന്തിനാണ് അന്നേ ആഗ്രഹിച്ചത് എന്ന് എനിക്ക് അറിയില്ല…

എന്നാല്‍ അച്ഛന്‍ ആഗ്രഹിച്ചപോലെ എനിക്കൊരു ഡോക്ടറാകാന്‍ സാധിച്ചില്ല.. പകരം പാട്ടിന്റെ വഴിയിലൂടെ സഞ്ചരിച്ചു.. കുട്ടികാലം മുതല്‍ പാട്ടിന്റെ ലോകത്തായിരുന്നു ഞാന്‍… അച്ഛന്‍ ഇല്ലാത്ത കുഞ്ഞായിരുന്നത് കൊണ്ട് തന്നെ അമ്മാവന്‍മാരുടെ തണലിലാണ് ഞാന്‍ വളര്‍ന്നത് എന്നും സുജാത പറയുന്നു.. ഓണ വിശേഷങ്ങളാണ് സുജാത അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നത്..

കുട്ടിക്കാലം മുതല്‍ പാട്ടിന്റെ ലോകത്ത് ആയിരുന്നതിനാല്‍ വ്യത്യസ്തമായ ഓണാഘോഷങ്ങള്‍ ഇല്ലായിരുന്നു എന്നും.. ഇപ്പോള്‍ ചെന്നൈയിലാണ് താമസം എങ്കിലും ഓണം അടക്കമുള്ള എല്ലാ വിശേഷ ദിനങ്ങളും കുടുംബത്തോടൊപ്പം ആഘോഷിക്കാറുണ്ടെന്നും സുജാത പറയുന്നു..