Film News

സ്റ്റണ്ട് മാസ്റ്ററിനോട് പോയി കാര്യം പറഞ്ഞപ്പോൾ അയാൾ എന്റെ മുഖത്ത് അടിച്ചു, വിചിത്ര

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന താരമാണ് വിചിത്ര. എന്നാൽ പെട്ടന്നോരികൽ താരം സിനിമയിൽ നിന്നു അപ്രത്യക്ഷം ആകുകയായിരുന്നു. എന്നാൽ എന്താണ് സിനിമ നിർത്താൻ ഉണ്ടായ കാരണം എന്നൊന്നും വിചിത്ര അന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം ബിഗ് ബോസ് മത്സരത്തിൽ പങ്കെടുക്കവെ ടാസ്ക്കിന്റെ ഭാഗമായി സിനിമ നിർത്താൻ ഉണ്ടായ കാരണം തുറന്നു പറയുകയാണ് വിചിത്ര ഇപ്പോൾ. വിചിത്രയുടെ വാക്കുകൾ ഇങ്ങനെ, വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി ഞാൻ കേരളത്തിൽ വന്നു. കേരളത്തിൽ വെച്ചായിരുന്നു ആ ചിത്രത്തിന്റെ ഷൂട്ടിങ്. ഒരു ചേരിയിൽ നടക്കുന്ന കലാപം ആണ് ഷൂട്ട് ചെയ്യുന്നത്. ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. ഒരു പത്ത് അൻപത് ജൂനിയർ ആർട്ടിസ്റ്റുകളും ഉണ്ടായിരുന്നു ആ ലൊക്കേഷനിൽ.

ചേരിയിൽ നടക്കുന്ന ഒരു കലാപം ആണ് ഷൂട്ട് ചെയ്യുന്നത്. അപ്പോൾ ഗ്രാമവാസികൾ അങ്ങോട്ടും ഇങ്ങോട്ടും ചിതറി ഓടുന്ന രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ആ ഓടുന്ന കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. എന്നാൽ ഈ രംഗം ഷൂട്ട് ചെയ്യാൻ വേണ്ടി ഓടുന്ന സമയത്ത് ഒരാൾ എന്റെ തൊടാൻ പാടില്ല ഭാഗത്ത് തൊട്ടു. ആദ്യം ഞാൻ കാര്യമാക്കിയില്ല. കാരണം ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം ഓടുന്നത് അല്ലെ എന്നോർത്ത്. എന്നാൽ രണ്ടാമതും ഇത് ആവർത്തിച്ചു. മൂന്നാമതും ഇത് തന്നെ ആവർത്തിച്ചപ്പോൾ ഞാൻ ആളെ കയ്യോടെ പൊക്കി . അയാളെ ഞാൻ സ്റ്റണ്ട് മാസ്റ്ററുടെ അടുത്ത എത്തിച്ചു. എന്നിട്ട് അയാൾ എന്നോട് മോശമായി പെരുമാറി എന്ന് പറഞ്ഞു. എന്നാൽ എല്ലാവരുടെയും മുന്നിൽ വെച്ച് ആ സ്റ്റണ്ട് മാസ്റ്റർ എന്റെ കരണത്ത് അടിച്ചു.

എന്തിനാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് എനിക്ക് അറിയില്ല. അതിനു ശേഷം ഈ ചിത്രത്തിന്റെ നായകൻ എന്നെ ഹോട്ടലിൽ വെച്ച് കണ്ടു. നിങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ റൂമിലേക്ക് വരാൻ അയാൾ എന്നോട് പറഞ്ഞു. ഒരു സൂപ്പർസ്റ്റാർ ആണ് എന്നോട് ഇങ്ങനെ പറഞ്ഞത്. ഞാൻ പേടിച്ച് റൂമിൽ തന്നെഇരുന്നു . രാത്രി ആയാൽ മദ്യപിച്ച് വന്നു പലരും എന്റെ റൂമിൽ തട്ടാറുണ്ട്. എന്റെ അവസ്ഥ മനസ്സിലാക്കി ഹോട്ടൽ ജീവനക്കാർ എനിക്ക് ഓരോ ദിവസവും ഓരോ റൂം അനുവദിച്ചു തന്നു. ഞാൻ ആ ഹോട്ടലിൽ ഏതു റൂമിൽ ആണുള്ളത് എന്ന് ആർക്കും അറിയാതെ ആയി. അന്ന് അവിടെ ഹോട്ടൽ മാനേജർ ആയി വർക്ക് ചെയ്ത ആൾ ഇന്ന് എന്റെ ഭർത്താവ് ആണെന്നും വിചിത്ര പറഞ്ഞു.

Trending

To Top