മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസുകാരി സെല്‍ഫിക്ക് നിര്‍ബന്ധിച്ചു!!! അനുഭവം പറഞ്ഞ് അതിജീവിത

നടനും നിര്‍മാതാവുമായ വിജയ് ബാബു പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം വിജയ് ബാബുവിനെതിരെ അതിജീവിത മൊഴി നല്‍കിയിരുന്നു. നേരത്തെ തനിക്ക് പണം വരെ വിജയ്ബാബു വാഗ്ദാനം ചെയ്തുവെന്നും എന്നാല്‍ താന്‍…

നടനും നിര്‍മാതാവുമായ വിജയ് ബാബു പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം വിജയ് ബാബുവിനെതിരെ
അതിജീവിത മൊഴി നല്‍കിയിരുന്നു. നേരത്തെ തനിക്ക് പണം വരെ വിജയ്ബാബു വാഗ്ദാനം ചെയ്തുവെന്നും എന്നാല്‍ താന്‍ നീതി കിട്ടും വരെ മുന്നോട്ടുപോകും എന്ന് യുവനടി പറഞ്ഞിരുന്നു.

ഇപ്പോഴിതാ മൊഴി നല്‍കാനെത്തിയപ്പോള്‍ ഉണ്ടായി ഞെട്ടിക്കുന്ന സംഭവമാണ് യുവനടി പങ്കുവയ്ക്കുന്നത്. മൊഴി നല്‍കിയതിനുശേഷം പോലീസുകാരി സെല്‍ഫി തരാമോ എന്ന് തന്നോട് ചോദിച്ചെന്നാണ് യുവനടി പറയുന്നത്.

തേവര പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ തന്നോട് മാന്യമായി തന്നെയാണ് പെരുമാറിയത്, എന്നാല്‍ മെഡിക്കല്‍ ചെക്കപ്പിന് ചെന്നപ്പോള്‍ അവിടെ നിന്നും ഡോക്ടര്‍മാര്‍ പരുഷമായിട്ടാണ് പെരുമാറിയെന്നും അതിജീവിത പറഞ്ഞു.

മെഡിക്കല്‍ ചെക്കപ്പിന് പോയ സ്ഥലത്തുവച്ച് അയാളുടെ പേരെന്താ, എത്ര പേരുണ്ടായിരുന്നു റേപ്പ് ചെയ്യാന്‍ എന്നൊക്കെ ഒട്ടും സെന്‍സിറ്റീവ് അല്ലാത്ത ശബ്ദത്തിലാണ് ചോദിച്ചത്. പേര് പറയാനുള്ള ബുദ്ധിമുട്ടുണ്ട് പറഞ്ഞപ്പോള്‍ എഴുതി നല്‍കുകയായിരുന്നു. എഴുതി കൊടുത്തപ്പോള്‍ അവര്‍ വിജയ് എന്ന് ഉറക്കെ വായിച്ചെന്നും നടി പറയുന്നു.

അതേസമയം, വനിതാപോലീസും തന്നോട് വളരെ മോശമായാണ് പെരുമാറിയത്. സിഐയുടെ മുന്നില്‍ വെച്ചാണ് റേപ്പിനെ കുറിച്ച് വിശദമായി അവര്‍ ചോദിച്ചത്. അത് കേട്ടപ്പോള്‍ സിഐ അവിടെനിന്ന് നിന്ന് മാറി പോയി, മൊഴി എല്ലാം രേഖപ്പെടുത്തിയശേഷം പോലീസ് ഉദ്യോഗസ്ഥ, ഒരു സെല്‍ഫി എടുക്കട്ടേ എന്ന് ചോദിച്ചു. അവരുടെ മകള്‍ എന്റെ വലിയ ആരാധികയാണെന്നും പറഞ്ഞ് സെല്‍ഫിക്ക് നിര്‍ബന്ധിച്ചെന്നും നടി പറയുന്നു.