ഇര ഞാനാണ്..! മെസ്സേജുകള്‍ പുറത്ത് വിടും..! വെളിപ്പെടുത്തലുമായി വിജയ് ബാബു..!

കഴിഞ്ഞ ദിവസമാണ് നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിന് എതിരെ യുവതിയുടെ ബലാത്സംഗ പരാതി ഉയര്‍ന്നു വന്നത്. ഇപ്പോഴിതാ കേസില്‍ ഞാന്‍ ആണ് ഇര എന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് വിജയ് ബാബു. കൂടാതെ പരാതിക്കാരിയുടെ പേരും…

vijay babu rape case

കഴിഞ്ഞ ദിവസമാണ് നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിന് എതിരെ യുവതിയുടെ ബലാത്സംഗ പരാതി ഉയര്‍ന്നു വന്നത്. ഇപ്പോഴിതാ കേസില്‍ ഞാന്‍ ആണ് ഇര എന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് വിജയ് ബാബു. കൂടാതെ പരാതിക്കാരിയുടെ പേരും ഇപ്പോള്‍ വിജയ് തുറന്ന് പറഞ്ഞിരിക്കുകയാണ്.
പരാതിക്കാരി സുഖമായി കഴിയുന്നു എന്നും താനും ഭാര്യയയും കുട്ടിയും അമ്മയും തന്റെ സുഹൃത്തുക്കളും എല്ലാം വലിയ തോതില്‍ ദുഖം അനുഭവിക്കുകയാണെന്നും വിജയ് ബാബു പറയുന്നു.. ലൈവിലൂടെയായിരുന്നു നടന്‍ പരാതിക്കാരിക്ക് എതിരെ തുറന്നടിച്ചത്. എനിക്ക് ഈ കാര്യങ്ങളില്‍ ഒന്നും പേടിയുള്ള ആളല്ല..

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതി. ഡിസംബര്‍ തൊട്ട് ഈ കുട്ടി എനിക്ക് ഇങ്ങോട്ടാണ് മെസ്സജുകള്‍ അയക്കാന്‍ തുടങ്ങിയത്. മാര്‍ച്ചില്‍ ഈ കുട്ടിയെ കണ്ടിരുന്നു.. അവിടുന്ന അങ്ങോട്ടുള്ള മെസ്സേജുകള്‍ ഞാന്‍ പബ്ലിക് ആക്കാന്‍ തയ്യാറാണ്. ഇരയുടെ മെസ്സേജുകള്‍ പബ്ലിക്ക് ആക്കാന്‍ പാടില്ലെന്ന് റൂളുകള്‍ ഉണ്ട്. പക്ഷേ… എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് എന്റെ കുടുംബവും എന്നെ സ്‌നേഹിക്കുന്നവരും വിശ്വസിക്കുന്നവരും ആണ് വലുത്.

 

അതുകൊണ്ട് ഞാന്‍ ഇതൊക്കെ പബ്ലിക്കാക്കും. ഇതിന്റെ പേരില്‍ എന്ത് കേസ് വന്നാലും ഞാന്‍ എടുക്കാന്‍ തയ്യാറാണ്. ഈ കുട്ടി എനിക്ക് അയച്ചിരിക്കുന്ന നാനൂറോളം സ്‌ക്രീന്‍ ഷോട്ട്‌സ്, എന്റെ കൈയ്യില്‍ ഉണ്ട്. ഇന്ന് ഉച്ചതൊട്ട് ഇതിന്റെ റെക്കോര്‍ഡ്‌സ് ഞാന്‍ നോക്കുക ആയിരുന്നു എന്റെ ദൈവ ഭാഗ്യം കൊണ്ട് എല്ലാ റെക്കോര്‍ഡ്‌സും എന്റെ കൈയ്യില്‍ ഉണ്ട്. എനിക്ക് മൂന്ന് നാല് പേരോട് മാത്രം ഉത്തരം പറഞ്ഞാല്‍ മതി. അത് തന്റെ ഭാര്യയും അമ്മയും പെങ്ങളും എന്നെ സ്‌നേഹിക്കുന്നവരോടുമാണ്..

ഈ പെണ്‍കുട്ടിയാണ് ഡിപ്രഷനാണ് എന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നത്. എന്നെ കാണാന്‍ വേണ്ടി കുറേ മെസ്സേജ് അയച്ചു.. ആ മേസ്സേജുകള്‍ വേണമെങ്കില്‍ ഫേസ്ബുക്കില്‍ ഇട്ടോളാം..പക്ഷേ പെണ്‍കുട്ടിയുടെ കുടുംബത്തെ ഓര്‍ത്ത് അത് ചെയ്യുന്നില്ല. കോടതിയില്‍ കുറേ കാര്യങ്ങള്‍ വെളിപ്പെടുത്തും.. ഈ കേസുമായി പൊരുതാന്‍ തന്നെയാണ് തീരുമാനം എന്നും..വിജയ് ബാബു ലൈവിലൂടെ വ്യക്തമാക്കി..

https://www.youtube.com/watch?v=YnhZKbg6FvI