fbpx
Home Film News ‘ലീല’യുടേത് പാളിപ്പോയ തിരക്കഥ’; താനത് ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ഉണ്ണി ആർ

‘ലീല’യുടേത് പാളിപ്പോയ തിരക്കഥ’; താനത് ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ഉണ്ണി ആർ

ബിജു മേനോൻ നായകനായി 2016 ൽ എത്തിയ സിനിമയായിരുന്നു ‘ലീല’. രഞ്ജിത്ത് ആയിരുന്നു ചിത്രത്തി​ന്റെ സംവിധായകനും നിര്മാതാവും , സിനിമയുടെ തിരക്കഥ താൻ എഴുതാൻ പാടില്ലായിരുന്നെന്നും കഥ സിനിമയാക്കിയതിൽ തനിക്ക് പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ഉണ്ണി. ആർ. പറയുകയുണ്ടായി. കോഴിക്കോട് വെച്ച് നടക്കുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം ദിനത്തിൽ നടന്ന ‘കഥകൾകൊണ്ട് മാത്രം’ എന്ന സെഷനിലായിരുന്നു ഉണ്ണി ആർ ഇക്കാര്യം പറഞ്ഞത്.കഥകൾ സിനിമയാക്കുമ്പോൾ ആത്മാവ് ചോർന്നുപോകുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീല കഥ തന്നെയായിരുന്നു നല്ലതെന്നും. സിനിമയാക്കിയപ്പോൾ പാളിപ്പോയതാണെന്നും അത് ഞാൻ എഴുതാൻ പാടില്ലായിരുന്നു എന്നും ഉണ്ണി ആർ പറഞ്ഞു. സിനിമയെന്ന നിലയ്ക്ക് ലീലയിൽ ഞാൻ ഒട്ടും തൃപ്തനല്ല. ആ കഥ തൊടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ഉണ്ണി ആർ പറഞ്ഞു. രഞ്ജിത്ത് നിർമ്മിച്ച് സംവിധാനം നിർവഹിച്ച് 2016 ല്‍ പ്രദർശനത്തിന് എത്തിയ സിനിമയാണ് ലീല.

വാരികയിൽ പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്‍റെ അതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയായാണ് ലീല എന്ന ഈ ചിത്രം നിർമ്മിക്കപ്പെട്ടത്. ഒരു ആനയുടെ കൊമ്പിനിടയില്‍ വച്ച് ഒരു സ്ത്രീയെ ഭോഗിക്കുന്നത് സ്വപ്‌നം കാണുന്ന കുട്ടിയപ്പന്‍ അത് നേടാന്‍ നടത്തുന്ന പ്രയാണമാണ് ലീല എന്ന ചിത്രം. ഈ പ്രയാണത്തില്‍ അയാള്‍ക്ക് കൂട്ടായി സുഹൃത്ത് പിള്ളേച്ചനും കൂടുന്നു. ഒടുവില്‍ ഒരു പതിനാറ് കാരിയെ അതിന് വേണ്ടി കണ്ടെത്തി. കുട്ടിയപ്പന്‍ അവളെ ലീല എന്ന് വിളിച്ചു… പിന്നീട് എന്ത് സംഭവിയ്ക്കുന്നു എന്നതാണ് കഥ.
ബിജു മേനോൻ ചിത്രത്തിലെ കുട്ടിയപ്പൻ  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ലീലയായി എത്തിയത് പാർവതി നമ്പ്യാർ ആണ് .

വിജയരാഘവൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, കരമന സുധീർ,  ജഗദീഷ്, പ്രിയങ്ക എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെയും മനോഹരമായി അവതരിപ്പിച്ചിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്ത അതേ ദിവസം തന്നെ അന്താരാഷ്ട്ര പ്രീമിയർ ഓൺലൈനിൽ പ്രദർശിപ്പിച്ചിരുന്ന ചരിത്രത്തിലെ ആദ്യത്തെ മലയാളം ചിത്രമാണിത്. തന്‍റെ കഥകളിൽ സിനിമയായി വന്നത് പ്രതി പൂവൻ കോഴി, ഒഴിവുദിവസത്തെ കളി, ലീല തുടങ്ങിയവായാണെന്നും ബാക്കിയുള്ള ബിഗ്ബിയും ചാർളിയുമെല്ലാം സിനിമകളായിതന്നെ എഴുതിയതാണെന്നും ഉണ്ണി ആർ പറയുകയുണ്ടായി.  കൂടാതെ  അന്‍വര്‍,  ചാപ്പ കുരിശ്, മുന്നറിയിപ്പ് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയത് ഉണ്ണി ആര്‍ ആയിരുന്നു.സ്വന്തം കഥകൾ സിനിമയാക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് പിന്നീട് തിരിച്ചറിവുണ്ടായിട്ടുണ്ടെന്നും, കഥകൾ സിനിമയാക്കുമ്പോൾ ആത്മാവ് ചോർന്നു പോകുമെന്നും തോന്നിയിട്ടുണ്ടെന്നും ഉണ്ണി ആർ പരിപാടിയിൽ കൂട്ടിച്ചേർത്തു. കടൽ പ്രധാന പ്രമേയമായി വരുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ രണ്ടാം ദിവസത്തിലെ പരിപാടിയിൽ ഉണ്ണി ആറിനെ കൂടാതെ കഥാകൃത്തുകളായ പി കെ പാറക്കടവ്, ഷാഹിന കെ റഫീഖ്, ഫ്രാൻസിസ് നെറോണ എന്നിവരും പങ്കെടുത്തിരുന്നു. ജനസമ്മതി കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ മുനീർ അഗ്രഗാമി മോഡറേഷൻ നടത്തിയിരുന്നു.