2021-ലെ ദേശീയ ഡോക്ടേഴ്സ് ദിനത്തിന്റെ തലേന്ന്, വിക്സ് അതിന്റെ #TouchOfCare കാമ്പെയ്ന്‍ പരമ്പരയുടെ മൂന്നാം പതിപ്പ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള ഡോ. ജ്ഞാനേശ്വര്‍ ഭോസാലെ എന്ന ശിശുരോഗ വിദഗ്ധന്റെ ജീവിതമാണ് ഈ പരസ്യ ചിത്രത്തില്‍ കാണിക്കുന്നത്. ഭാര്യയെയും രണ്ട് പിഞ്ചുകുട്ടികളെയും ഒരു ഗ്രാമത്തില്‍ ലോകോത്തര നിലവാരത്തിലുള്ള കുട്ടികളുടെ ആശുപത്രി പണിയുക എന്ന സ്വപ്‌നവും പൂര്‍ത്തിയാക്കാതെയാണ് അദ്ദേഹം വിടവാങ്ങിയത്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതാണ് പരസ്യചിത്രം. ഡോ. ഭോസലെയെപ്പോലെ നൂറുകണക്കിന് ഡോക്ടര്‍മാര്‍ക്ക് അവരുടെ കുടുംബങ്ങളെയും സ്വപ്നങ്ങളെയും ഉപേക്ഷിച്ച് പകര്‍ച്ചവ്യാധിയുടെ സമയത്ത് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനിറങ്ങി സ്വയം ജീവന്‍ നഷ്ടപ്പെടേണ്ടി വന്നുവെന്നതി ഗൗരവമേറിയ ഓര്‍മ്മപ്പെടുത്തലാണ് ഈ സിനിമ.
ഡോ. ഭോസാലെയുടെ ജീവിതത്തിലെ പ്രചോദനാത്മകമായ കഥ വിക്‌സ് പരസ്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, നിരവധി താരങ്ങളാണ് ഈ പരസ്യ ചിത്രം പങ്കുവെച്ചത്. കനി കുസൃതിയാണ് ഭോസാലെയുടെ ഭാര്യയായി അഭിനയിക്കുന്നത്. മഹാമാരിക്ക് മുമ്പുള്ള ഒരു കാലഘട്ടത്തിലേക്ക് ഇത് കാഴ്ചക്കാരെ കൊണ്ടുപോകുന്നു, ഡോ. ഭോസാലെ ഒരു വലിയ നഗര ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധനായിരുന്നു. കുട്ടികള്‍ ചികിത്സയ്ക്കായി സമീപ ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിലേക്ക് യാത്ര ചെയ്യുന്നത് അദ്ദേഹം ശ്രദ്ധിച്ചു, ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ പിന്നോക്കം നില്‍ക്കുന്നതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. ഡോ. ഭോസാലെ ഒരു ഗ്രാമത്തിലേക്ക് താമസം മാറ്റി, അവിടെ അദ്ദേഹം ഒരു ആശുപത്രി ആരംഭിച്ചു – തന്റെ വലിയ സ്വപ്നത്തിലേക്കുള്ള ഒരു ചെറിയ ചുവടുവെപ്പ്. ‘അദ്ദേഹത്തിന് ഒരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ – ഗ്രാമങ്ങളില്‍ കുട്ടികള്‍ക്കായി അത്യാധുനിക ആശുപത്രി നിര്‍മ്മിക്കുക,’ ഭാര്യ പരസ്യചിത്രത്തില്‍ വിവരിക്കുന്നു.
ഡോ. ഭോസാലെയും കുടുംബവും ഗ്രാമത്തിലേക്ക് താമസം മാറിയതിന് ശേഷം ആറ് മാസത്തിന് ശേഷമാണ് കോവിഡ് പാന്‍ഡെമിക് ബാധിച്ചത്. താമസിയാതെ, അദ്ദേഹത്തിന്റെ ആശുപത്രിയില്‍ കോവിഡ്-പോസിറ്റീവ് കുട്ടികളുടെ കേസുകള്‍ ലഭിക്കാന്‍ തുടങ്ങി, ശിശുരോഗവിദഗ്ദ്ധന്‍ അവരെയെല്ലാം ചികിത്സിക്കാന്‍ ദിനരാത്രങ്ങള്‍ ചെലവഴിച്ചു. ഡോക്ടര്‍ ഭോസാലെ തന്റെ സമര്‍പ്പണത്താല്‍ പലരെയും രക്ഷിച്ചെങ്കിലും, കോവിഡ് ബാധിച്ച് അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഡോക്ടര്‍ ഭോസാലെ കോവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വച്ച് മരിച്ചു.
ഡോ. ഭോസാലെയെപ്പോലെ നൂറുകണക്കിന് ഡോക്ടര്‍മാര്‍ക്ക് മഹാമാരിയുടെ സമയത്ത് ജീവന്‍ നഷ്ടപ്പെട്ടുവെന്നതിന്റെ ഗൗരവമേറിയ ഓര്‍മ്മപ്പെടുത്തലാണ് ഈ സിനിമ. ‘യുട്യൂബില്‍ തങ്ങളുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന വീഡിയോ പങ്കിടുന്നതിനിടയില്‍ വിക്‌സ് എഴുതി, 37 മില്യണിലധികം പേരാണ് ഇതിനോടകം ഈ പരസ്യ ചിത്രം കണ്ടു കഴിഞ്ഞത്.
സിനിമ , മോഡലിംഗ്, നാടകം തുടങ്ങി, നിരവധി ഷോർട്ട് ഫിലിമുകളിലൂടെയും തന്റെ കഴിവ് തെളിയിച്ച താരമാണ് കനി. ‘ലാഗോണ്‍സ് ഇന്റര്‍നാഷണല്‍ ഡി റ്റെറ്റേ ജാക്വസ് ലെക്കോകി’ല്‍നിന്ന് നാടക പഠനം പൂര്‍ത്തിയാക്കുകയും ശ്രദ്ധേയമായ നിരവധി നാടകാവതരണങ്ങളുടെ ഭാഗമാവുകയും ചെയ്ത കനി ചെറുപ്പം മുതലേ അഭിനയ രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. വളരെ ചെറിയ കഥാപാത്രത്തിലൂടെയാണ് ഒട്ടുമിക്ക സിനിമയിലും പ്രത്യക്ഷപെട്ടതെങ്കിലും അതിലെല്ലാം തന്നെ ശ്രദ്ധേയമായ അഭിനയ മികവ് കാഴ്ചവെക്കാൻ കനിക്കായി. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി ഒട്ടേറെ ഫീച്ചർ ഫിലിമുകളുടെയും ഹ്രസ്വചിത്രങ്ങളുടെയും ഭാഗമായി.