വിജയിയുടെ പ്രതിഫലത്തിന്റെ പേരിൽ വന്ന വാർത്തകൾ ഒക്കെ കള്ളമായിരുന്നോ

തെന്നിന്ത്യൻ സിനിമയി നിരവധി ആരാധകരുള്ള താരമാണ് വിജയ്. വർഷങ്ങൾ കൊണ്ട് തന്നെ തമിഴ് സിനിമയിൽ സജീവമാണ് താരം. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച പല സിനിമകളും സൂപ്പർഹിറ്റുകൾ ആക്കാൻ വിജയിക്ക് കഴിഞ്ഞു. അത് കൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് താനെ വിജയ് നിരവധി ആരാധകരെയാണ് സ്വന്താമാക്കിയതും. മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിൽ പോലും നിരവധി ആരാധകർ ആണ് വിജയിക്ക് ഇങ് കേരളത്തിലും ഉള്ളത്. അത് കൊണ്ട് തന്നെ ഓരോ വിജയ് ചിത്രങ്ങൾക്കും തമിഴ് നാട്ടിലെ പോലെ തന്നെ ഇങ്ങു കേരളത്തിലും പ്രത്യേക ഫാൻസ്‌ ഷോകളും മറ്റുമാണ്.

ഒരു പക്ഷെ വിജയിയോളം സ്വീകാര്യത മലയാളികളുടെ ഇടയിൽ നേടിയ മറ്റൊരു തമിഴ് നടൻ വേറെ ഇല്ല എന്ന് തന്നെ പറയാം. എന്നാൽ അടുത്തിടെ വിജയിയുടെ പ്രതിഫലത്തെ കുറിച്ചുള്ള ചില വാർത്തകൾ ഒക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിജയ് തന്റെ അടുത്ത ചിത്രത്തിന് വേണ്ടി വാങ്ങാൻ പോകുന്ന പ്രതിഫലം ഇരുന്നൂറ് കോടി ആണെന്നാണ് വാർത്തകൾ വന്നത്. വിജയിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ വാരിസിൽ അഭിനയിക്കാൻ വേണ്ടി വിജയ് വാങ്ങിയത് 150 കോടി ആണെന്നും ഇനി പുറത്ത് ഇറങ്ങാൻ പോകുന്ന ലിയോയിൽ വാങ്ങിച്ചിരിക്കുന്നത് 180 കോടി ആണെന്നും വരാനിരിക്കുന്ന അടുത്ത ചിത്രത്തിലേക്ക് ഈ പ്രതിഫലം 200 കൂടിയായി ഉയർത്തി എന്നുമാണ് വാർത്തകൾ വന്നത്.

എന്നാൽ ഇപ്പോൾ വിജയിയുടെ പ്രതിഫലത്തെ കുറിച്ച് നടൻ മീശ രാജേന്ദ്രൻ പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. വിജയ് തന്റെ പ്രതിഫലം ഉയർത്തിയെന്ന വാർത്ത വരുന്നത് വിജയിയുടെ കയ്യിലെ പണം തന്നെ ചിലവാക്കികൊണ്ടാണ്. പുലി സിനിമയിൽ ആണ് വിജയ് ആദ്യമായി 70കോടിക്ക് മുകളില്‍ ശമ്പളം വാങ്ങിയത്. വിജയിയുടെ മാനേജർ ആയിരുന്നു ആ ചിത്രം നിർമ്മിച്ചത്. അത് വിജയിയുടെ തന്നെ പണം ആണെന്ന് ആർക്കും മനസ്സിലാകും. കേവലം ഒരു മാനേജർക്ക് അതിനുള്ള പണം ഇല്ലെന്ന് ആർക്കും മനസ്സിലാകും. അതിനു ശേഷം  മാസ്റ്റര്‍ നിര്‍മ്മിച്ചത് അദ്ദേഹത്തിന്റെ അമ്മാവന്‍ സേവ്യര്‍ ബ്രിട്ടോയാണ്. ആ പണവും ശരിക്കും പറഞ്ഞാല്‍ വിജയിയുടേത് തന്നെയാണെന്നും സ്വന്തം പണം മുടക്കിയാണ് വിജയ് തന്റെ മാർക്കറ്റ് കൂട്ടുന്നത് എന്നുമാണ് ഇദ്ദേഹം പറയുന്നത്.