എനിക്കെതിരെ കേസ് എടുക്കൂ ചാണ്ടി ഉമ്മനോട് വിനായകൻ

ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച വിനായകനെതിരെ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടിയുമായി വിനായകൻ. തനിക്കെതിരെ കേസ് എടുക്കൂ എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വിനായകന്റെ പ്രതികരണം.വിനായകൻ വിവാദത്തിൽ കേസ് എടുക്കേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ അറിയിച്ചത്. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. മൊഴി രേഖപ്പെടുത്തിയ പൊലീസ് കൂടുതൽ പരിശോധനകൾക്കായി വിനായകന്റെ ഫോൺ പിടിച്ചെടുത്തിരുന്നു. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. പൊലീസ് ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട് വിനായകന് നോട്ടീസും നൽകിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കിയെന്നും റിപ്പോർട്ട് വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്നാണ് പോലീസ് അറിയിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ഉമ്മൻചാണ്ടിക്കെതിരായ നടന്റെ വിവാദ പരാമർശം.

വിനായകനെതിരെ വലിയ പ്രതിഷേധമായിരുന്നു യൂത്ത് കോൺഗ്രസ് നടത്തിയത്. വിനായകന്റെ വീടിന് നേരേയും ആക്രമണം നടന്നിരുന്നു. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ സ്റ്റേഡിയം ലിങ്ക് റോഡിലുള്ള നടന്റെ ഫ്‌ളാറ്റിലേക്ക് ഇരച്ചെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ളാറ്റിന്റെ ജനല്‍ച്ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതി വിനായകനം പരാതി നൽകിയിരുന്നു. പക്ഷെ സമൂഹമാധ്യമങ്ങളിൽ വിനായകനെതിരെ വലിയൊരു ആക്രമണം തന്നെ ഉണ്ടായി. യഥാർത്ഥത്തിൽ വിനായകൻ പറഞ്ഞതിനമപ്പുറം പ്പോയി കാര്യങ്ങൾ. ഒരു സമൂഹത്തെ പോലും അധിക്ഷേപിക്കുന്ന തരത്തിലേക്ക് ചർച്ചകൾ മാറുകയും ചെയ്തു.