ഓസ്‌കാര്‍ വേദിയിലെ അടി..!! ഇതാ വില്‍സ്മിത്തിന്റെ ഞെട്ടിക്കുന്ന നീക്കം..!! തീരുമാനം കടുത്തുപോയില്ലേ എന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവാണ് ഓസ്‌ക്കാര്‍ വേദിയിലെ വിവാദ കൈയ്യേറ്റം. വേദിയില്‍ വെച്ച് പ്രകോപിതനായി അവതാരകനെ അടിച്ച വില്‍ സ്മിത്തിന്റെ പ്രവര്‍ത്തി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. തന്റെ ഭാര്യയുടെ രോഗാവസ്ഥയെ കളിയാക്കി…

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവാണ് ഓസ്‌ക്കാര്‍ വേദിയിലെ വിവാദ കൈയ്യേറ്റം. വേദിയില്‍ വെച്ച് പ്രകോപിതനായി അവതാരകനെ അടിച്ച വില്‍ സ്മിത്തിന്റെ പ്രവര്‍ത്തി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. തന്റെ ഭാര്യയുടെ രോഗാവസ്ഥയെ കളിയാക്കി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വില്‍ സ്മിത്ത് ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തത്. എന്നാല്‍ പിന്നീട് പെട്ടെന്ന് താന്‍ നിയന്ത്രണ വിട്ടാണ് അങ്ങനെ ചെയ്തപോയെന്ന് തുറന്ന് പറഞ്ഞ് മാപ്പപേക്ഷയും നടത്തിയിരുന്നു. ഇപ്പോഴിതാ വില്‍ സ്മിത്ത് എടുത്ത ഒരു കടുത്ത തീരുമാനത്തിന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സില്‍ നിന്ന് രാജിവെച്ചതായി അറിയിച്ചിരിക്കുകയാണ് താരം.

ഓസ്‌ക്കാര്‍ വേദിയില്‍ വെച്ച് അവതാരകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അക്കാദമിയുടെ അച്ചടക്കനടപടി ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജി പ്രഖ്യാപനം. സംഭവുമായി ബന്ധപ്പെട്ട് ഏത് ശിക്ഷാ വിധിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും വില്‍ സ്മിത്ത് അറിയിച്ചു. ചാടിക്കയറി ഇത്തരം ഒരു തീരുമാനം എടുക്കേണ്ടിയിരുന്നോ എന്ന് ആരാധകരില്‍ ചിലര്‍ ചോദിക്കുന്നുണ്ട്. ഓസ്‌ക്കാര്‍ വേദിയിലെ തന്റെ പെരുമാറ്റം മാപ്പ് അര്‍ഹിക്കാത്തതാണെന്നും അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു.

മാത്രമല്ല അവതാരകനെ മര്‍ദ്ദിച്ചതിന് ഏത് ശിക്ഷാ വിധിയും സ്വീകരിക്കാന്‍ താന്‍ സദ്ധനാണെന്നും വില്‍ സ്മിത്ത് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് 94ാമത് ഓസ്‌ക്കാര്‍ പ്രഖ്യാപന ചടങ്ങിനിടെ വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ അടിച്ചത്. ആലോപേഷ്യ രോഗ ബാധിതയായ വില്‍ സ്മിത്തിന്റെ ഭാര്യ ജെയ്ഡ പിന്‍കെറ്റിനെ മോശമായി പറഞ്ഞതാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിക്കാന്‍ കാരണം.