നോയിഡ: സ്ത്രീകള്‍ക്ക് നേരെ മതത്തിന്റെ പേരില്‍ നടക്കുന്ന ആക്രമങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ഏവരെയും ഞെട്ടിപ്പിക്കുന്നതാണ് വീട്ടിലേക്കു മലക്കറി വാങ്ങാനായി 30 രൂപ ആവശ്യപ്പെട്ട കുറ്റത്തിന് യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലിയിരിക്കുകയാണ്.
ശനിയാഴ്ചയാണ് 30 രൂപയുടെ പേരില്‍ യുവതിയെ മൊഴി ചൊല്ലിയെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാര്യ സൈനബിനെ മുത്തലാഖ് ചൊല്ലിയത് 32കാരനായ സാബിര്‍ ആണ്. സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് സൈനബിനെ ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തു. നോയിഡയിലെ റാവോച്ചി മാര്‍ക്കറ്റില്‍ വച്ചാണ് സംഭവം.
ഭര്‍ത്താവ് മകളെ ഉപദ്രവിക്കുന്നുണ്ടായിരുന്നുവെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. വടികൊണ്ട് സൈനബിനെ അടിക്കാറുണ്ട്. ഭര്‍തൃ വീട്ടുകാരും മകളെ ഉപദ്രവിക്കാറുണ്ടെന്നും പിതാവ് പറഞ്ഞു. അയാള്‍ പലതവണ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു.
മാതാപിതാക്കളോട് ഒപ്പം താമസിച്ചതിനും ഇയാൾ ഒരിക്കൽ മൊഴി ചൊല്ലാൻ മുതോർന്നിരുന്നു. ദാദ്രി പൊലീസ് സാബിറിനും മാതാവ് നജോക്കും സഹോദരി ഷമയ്ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.