ഇപ്പോഴും നമ്മുക്കിടയില്‍ ഇത്തരത്തില്‍ ഇടുങ്ങിയ ചിന്താഗതിയില്‍ ജീവിക്കുന്ന മനുഷ്യരുടെ നാടാണ് ഒന്നാമത് എന്ന് നമ്മള്‍ അവകാശപ്പെടുന്ന നമ്മുടെ കേരളം. ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും പുരുഷന്‍റെ തന്നെ ബീജത്തില്‍ തന്നെയാണ് നിര്‍മ്മിക്കപ്പെടുന്നതെന്ന് ശാസ്ത്രലോകം വേളിപ്പെടുതിട്ടു അധികകാലം ആയിട്ടില്ല.
പക്ഷെ ഇന്നും ആണ്‍കുട്ടികളെ പ്രസവിക്കാന്‍ കഴിയാത്തത് സ്ത്രീയുടെ തകരരാണെന്ന് പറഞ്ഞ് കേട്ടത് വിശ്വസിച്ചു നടക്കുന്ന ഒരു കൂട്ടം ആള്‍ക്കാരില്‍ ഒരാള്‍ കാരണം ഇന്ന് മലയാളിയായ പ്രവാസി ഉപേക്ഷിച്ച ഭാര്യയും നാല് മക്കളും ഇരുപത് വര്‍ഷത്തോളമായി പാസ്പോര്‍ട്ടും വിസയുമില്ലാതെ അല്‍ ഖൈനിലെ ഒറ്റമുറി ഫ്ലാറ്റില്‍ കഴിയുന്നു.
നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണ് അവര്‍. പാലക്കാട് സ്വദേശി ചാരപ്പറമ്പില്‍ അബ്ദുൽ സമദുമായി ശ്രീലങ്കക്കാരി ഫാത്തിമ 94 ലാണ് പ്രണയ വിവാഹത്തില്‍ ഏര്‍പ്പെടുത്തത്. 19 വര്‍ഷത്തിനിടെ ഇരുവര്‍ക്കും നാല് പെണ്‍മക്കള്‍ ഉണ്ടായെങ്കിലും ഒരിക്കലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിഞ്ഞില്ലെന്ന് ഫാത്തിമ പറയുന്നു. അവസാനത്തെ കുട്ടി എങ്കിലും ആണ്‍കുട്ടിയായിരിക്കും എന്ന സമദിന്‍റെ പ്രതീക്ഷ തെറ്റിച്ച് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്തോടെ തന്നെ വേണ്ടെന്ന് പറഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് ഭര്‍ത്താവ് നാട് വിട്ടതായും ഫാത്തിമ വെളിപ്പെടുത്തുന്നു.
പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്തോടെ ആശുപത്രി കിടക്കയില്‍ വെച്ചും ദ്രോഹിച്ചു. നാട്ടില്‍ എത്തിയ ശേഷം ഇനി ദുബായിലേക്ക് ഇല്ലെന്നും തനിക്ക് ഇവിടെ ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടെന്നും ഒരുതവണ സമദ് വിളിച്ച് അറിയിച്ചതായി ഫാത്തിമ പറയുന്നു. 14 മുതല്‍ 20 വയസ്സു വരെയുളള കുട്ടികള്‍ വേണ്ടത്ര രേഖകള്‍ ഇല്ലാത്തതിനാല്‍ ഇതുവരെ സ്കൂളില്‍ പോലും പോയിട്ടില്ല. നാട്ടിലേക്ക് മടങ്ങാൻ അധികൃതരുടെ സഹായം തേടുകയാണ് ഈ അമ്മയും നാല് പെണ്മക്കളും.