ജക്കാർത്ത:- ആറാം നൂറ്റാണ്ടില്‍ നില നിന്നിരുന്ന നിയമങ്ങള്‍ ഇന്നും ഈ നവ മനുഷ്യസമൂഹത്തില്‍ നടപ്പിലാക്കുന്ന ഇന്തോനേഷ്യയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പരസ്യമായി സ്റ്റേജിൽ കയറ്റി പരപുരുഷ ബന്ധത്തിന് പോയെന്ന കുറ്റം ചുമത്തി കൈകാലുകൾ ബന്ധിപ്പിച്ച് ചൂരൽ വടി കൊണ്ട് തളർന്ന് വീഴും വരെ തല്ലിക്കൊണ്ടിരുന്നു.
അത് വീഡിയോ പകര്‍ത്തി രസിക്കുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന അനേകം നാട്ടുകാർ നിൽക്കുന്നതും വീഡിയോയിൽ കാണാം. അടിമുടി മൂടുന്ന വസ്ത്രവും ശിരോവസ്ത്രവും ധരിച്ച സ്ത്രീ പേടിച്ചരണ്ട് സ്റ്റേജിൽ കുനിഞ്ഞ് മുട്ട് കുത്തിയിരിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്.
കണ്ണടക്കം മൂടിക്കെട്ടി കറുത്ത വസ്ത്രം ധരിച്ച ഒരു ഒഫീഷ്യൽ ചൂരൽ കൈയിൽ പിടിച്ച് അവരുടെ അടുത്ത് നിൽക്കുന്നുമുണ്ട്. തവിശ്വാസമുള്ള യാഥാസ്ഥിതികർ കൂടുതലായി വസിക്കുന്ന അകെഹ് പ്രവിശ്യയിലാണ് ഈ ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. യുവതിയെ ചാട്ടവാറടിക്ക് വിധേയയാക്കിയിരിക്കുന്നത് അൽഗോജോ എന്ന പേരിലറിയപ്പെടുന്ന ഒഫീഷ്യലാണ് .
ചൂതാട്ടം, മദ്യപാനം, അവിഹിത ബന്ധത്തിലേർപ്പെടൽ എന്നീ കുറ്റങ്ങൾക്ക് ചാട്ടവാറടി സർവസാധാരണമായി ശിക്ഷ വിധിക്കാറുണ്ട്. സ്ത്രീയുടേതിന് സമാനമായ വെളുത്ത വസ്ത്രം ധരിച്ച പുരുഷനെയും കാണാം ഇയാളെ ശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല.