ഓല മേഞ്ഞ വീടിന്‍റെസ്ഥാനത്ത് പുതിയ വീട്, ക‌ൃപേഷിന്‍റെ കണ്ണീരോർമ്മയിൽ ഗൃഹപ്രവേശം ഇന്ന്

കേരളത്തെ കണ്ണീരിലാക്കിയ ക‌ൃപേഷിന്‍റെ കണ്ണീരോർമ്മയിൽ കുടുംബത്തിന് പുതിയ വീടൊരുങ്ങി. പാലുകാച്ചൽ ഇന്ന് നടക്കും.   ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു വീട് നിർമ്മാണം. രാജ്മോഹൻ ഉണ്ണിത്താൻ, ഹക്കിം കുന്നിൽ ഹൈബി ഈഡൻ എന്നിവര്‍  ചടങ്ങിൽ എത്തും. പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണ പ്രിയയുടെ…

കേരളത്തെ കണ്ണീരിലാക്കിയ ക‌ൃപേഷിന്‍റെ കണ്ണീരോർമ്മയിൽ കുടുംബത്തിന് പുതിയ വീടൊരുങ്ങി. പാലുകാച്ചൽ ഇന്ന് നടക്കും.   ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു വീട് നിർമ്മാണം. രാജ്മോഹൻ ഉണ്ണിത്താൻ, ഹക്കിം കുന്നിൽ ഹൈബി ഈഡൻ എന്നിവര്‍  ചടങ്ങിൽ എത്തും.

പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണ പ്രിയയുടെ പഠന മുറി  മൺതറയിൽ ഓലകെട്ടിമറച്ച ഒറ്റമുറി വീടിന് തൊട്ട് ചേർന്നുള്ള ഈ ചായ്പ്പായിരുന്നു. ഓലമേഞ്ഞ ഒറ്റമുറിവീട്  കൊല്ലപ്പെട്ടപ്പോൾ കല്ല്യോട്ടെ കൃപേഷിന്റെ വീട്ടിലെത്തിയ എല്ലാവരുടേയും നൊമ്പരമായിരുന്നു.

ഏക മകൻ കൊലക്കത്തിക്ക് ഇരയാകുന്നത്  അടച്ചൊറുപ്പുള്ള വീട് പണിയണം എന്ന സ്വപ്നങ്ങൾക്കിടയിലാണ്. ഇപ്പോള്‍ യാഥാർത്ഥ്യമായിരിക്കുന്നത് ആ സ്വപ്നമാണ് . വർഷങ്ങളായി അച്ഛനും അമ്മയും സഹോരദരികളുമടക്കം കുടുംബം  താമസിച്ചിരുന്ന ഇടം.

ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികൾ. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേർന്നതാണ് വീട്. വീട്ടു വളപ്പിൽ കുഴൽ കിണറും നിർമാണം നിർമിച്ചുനൽകിയിട്ടുണ്ട്. 1100 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലാണ് പഴയ വീടിനോട് ചേർന്ന് വീടിന്റെ നിർമാണം.