എല്ലായിടവും ഒന്നാമത് എന്നവകാശപ്പെടുന്ന മലയാളി ഇന്ന് കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ഒന്നാമത് എന്ന് തെളിയിക്കുകയാണ്. പലരും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ പോലും മലയാളി ഇന്ന് ചെയ്യും. കേരളം മൂക്കില്‍ കൈവെച്ച് പോകുന്നവാര്‍ത്തയാണ് ഇപ്പോള്‍ കായംകുളത്തുനിന്നും പുറത്തുവരുന്നത്.
കായംകുളത്ത് ഷെയര്‍ ചാറ്റിലൂടെ പരസ്പരം ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന സംഘമാണ് പിടിയില്‍ ആയിരിക്കുന്നത്. കായംകുളം പോലീസ് അറസ്റ്റ് ചെയ്തത് നാലു പേരെയാണ്. അറസ്റ്റിലായത് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ്.
കേസിന് ആസ്പദമായ സംഭവം ആരംഭി ക്കുന്നത് 2018 മാര്‍ച്ച മുതലാണ്. കായംകുളം സ്വദേശി ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശി കായംകുളത്തെത്തി. കോഴിക്കോട് സ്വദേശിക്ക് കായംകുളം സ്വദേശിയുടെ ഭാര്യയെ കൈമാറി. തുടര്‍ന്ന് ഷെയര്‍ ചാറ്റ് വഴി പരിപയപ്പെട്ട മറ്റൊരാളുടെ വീട്ടിലും എത്തി ഇത് തുടര്‍ന്നു.
കായംകുളം സ്വദേശി ഭാര്യയുമായി പിന്നീട് ഷെയർ ചാറ്റുവഴി പരിചയപ്പെട്ട രണ്ടുപേരുടെ വീട്ടിലും പോയി. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു.എന്നാല്‍ ഭാര്യ എതിര്‍ത്തതോടെ ഈ ശ്രമം പരാജയപ്പെട്ടു. നിര്‍ബന്ധിച്ചപ്പോഴാണ് ഭാര്യ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്, ഇതോടെയാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറം ലോകം അറിഞ്ഞത്.