ചേർത്തലയിൽ മകൻ അമ്മയെ തൊഴിച്ചു കൊന്നു. മഹാരാഷ്ട്രയും ഉത്തർപ്രദേശും ഒന്നുമല്ല. ഇത് ദൈവത്തിന്റെ സ്വന്തം നാടായ കേരളം

മഹാരാഷ്ട്രയും ഉത്തർപ്രദേശും ഒന്നുമല്ല. ഇത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നടന്ന സംഭവം. ആലപ്പുഴ ജില്ലയിൽ ചേർത്തലയിലാണ് മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. 75 വയസുള്ള കല്യാണിയാണ് അമിതമായ രക്ത സ്രാവത്തെ തുടർന്ന് മരണപ്പെട്ടത്.…

മഹാരാഷ്ട്രയും ഉത്തർപ്രദേശും ഒന്നുമല്ല. ഇത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നടന്ന സംഭവം. ആലപ്പുഴ ജില്ലയിൽ ചേർത്തലയിലാണ് മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. 75 വയസുള്ള കല്യാണിയാണ് അമിതമായ രക്ത സ്രാവത്തെ തുടർന്ന് മരണപ്പെട്ടത്. മദ്യപിച്ചു വീട്ടിൽ വരുന്ന മകൻ സന്തോഷ് കല്യാണിയുമായി വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം പതിവുപോലെ മദ്യപിച്ചെത്തിയ സന്തോഷ് അമ്മയുമായി വാക്കുതർക്കം ഉണ്ടാകുകയും മദ്യ ലഹരിയിൽ അടിവയറ്റിൽ തൊഴിക്കുകയും ചെയ്തു.  കുറച്ചു നേരത്തിനു ശേഷം തിരികെയെത്തിയ സന്തോഷ് കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന കല്യാണിയെ ആണ്. തുടർന്ന് രക്തം കഴുകി കളഞ്ഞതിനു ശേഷം സന്തോഷ് കല്യാണിയെ അടുത്തുള്ള താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ കല്യാണിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി ജീവനക്കാർക്ക് മനസിലായതിനെ തുടർന്ന് ആംബുലൻസിൽ ആലപ്പുഴയിലെ മെഡിക്കൽ കോളേജ് ഹോപിറ്റലിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. കല്യാണിയെ ആംബുലൻസിൽ അതിവേഗം ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്ര മദ്ധ്യേ മരണപ്പെടുകയായിരുന്നു. ശേഷം മൃതദേഹം തിരികെ താലൂക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയും പോസ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു. രക്തസ്രാവം മൂലം മരിച്ചതിനാൽ പരാതിയില്ലെന്നു മകനും ബന്ധുക്കളും നിർബന്ധം പിടിച്ചതോടെ പൊലീസിനു സംശയമായി. സന്തോഷിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനും തുടങ്ങി. തുടർന്നാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ പുറത്തു വന്നിരിക്കുന്നത്. സന്തോഷ് കല്യാണിയുടെ അടി വയറ്റിൽ ചവിട്ടിയപ്പോൾ ചവിട്ടിന്റെ ആഘാതത്തിൽ കയണിയുടെ ഇടുപ്പെല്ല് തകർന്നു ഗർഭപാത്രത്തിൽ തുളച്ചു കയറിയുണ്ടായ രക്തസ്രാവം ആണ് മരണകാരണം എന്നായിരുന്നു റിപ്പോർട്ട് വ്യക്തമാക്കുന്നത്.