പൊള്ളാച്ചിയില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച് ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ്, വാട്‌സാപ്പിലൂടെ വീഡിയോ പ്രചരിപ്പിച്ചു

ഒരു പെണ്‍കുട്ടിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയത്തെ തന്നെ ഇളക്കി മറിച്ചിരിക്കുകയാണ്. അഞ്ച് കൊടുംകുറ്റവാളികളെയാണ് തനിക്കു സംഭവിച്ചതു തുറന്നു പറയാന്‍ അവള്‍ കാണിച്ച ധൈര്യം മൂലം വിലങ്ങണിയിച്ചത്.  എന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറി അവര്‍ എന്നെ നഗ്നയാക്കി…

ഒരു പെണ്‍കുട്ടിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയത്തെ തന്നെ ഇളക്കി മറിച്ചിരിക്കുകയാണ്. അഞ്ച് കൊടുംകുറ്റവാളികളെയാണ് തനിക്കു സംഭവിച്ചതു തുറന്നു പറയാന്‍ അവള്‍ കാണിച്ച ധൈര്യം മൂലം വിലങ്ങണിയിച്ചത്.  എന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറി അവര്‍ എന്നെ നഗ്നയാക്കി മര്‍ദിച്ചു.

അതിന്‍റെ വിഡിയോ എടുത്ത് വാട്സാപ്പില്‍ ഇട്ടു. പാതിനഗ്‌നയായ എന്നെ നിലവിളിച്ചപ്പോള്‍ റോഡിലേയ്ക്ക് ഇറക്കിവിട്ടു. കൊടിയ ലൈംഗികപീഡന കഥകള്‍ ആണ് പെണ്‍കുട്ടിയുടെ തുറന്നു പറച്ചിലില്‍ പുറത്തുവരുന്നത്.ആദ്യം പരാതി നല്‍കിയ പത്തൊന്‍പതുകാരി ഒഴികെ ആരും ഇതുവരെ പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല.

പ്രതികളുടെ കൂട്ടാളികളുടെ ഭാഗത്തു നിന്നുള്ള ഭീഷണിയും കാരണമാകണം ആരും സഹകരിക്കുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പൊള്ളാച്ചിയില്‍ നടന്ന പെണ്‍കുട്ടികളുടെ ആത്മഹത്യകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് പീഡനത്തിനിരയായവര്‍ മുന്നോട്ടു വരണമെന്ന് സിബിസിഐഡി ഉദ്യോഗസ്ഥര്‍  അഭ്യര്‍ഥിച്ചത്.

കോയമ്പത്തൂരിലും പൊള്ളാച്ചിയിലും കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ തെരുവിലിറങ്ങി പ്രതിഷേധം തുടരുകയാണ്.  പ്രതികളുടെ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ തിരിച്ചറിഞ്ഞ് അവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാല്‍ വിഷയം ഏറ്റെടുത്തു കഴിഞ്ഞു.