ഭര്‍ത്താവ് സുനിലിനെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച്‌ ‘നൃത്തച്ചുവടുകളുടെ റാണി’ പാരീസ് ലക്ഷ്മി

കൊച്ചി: മലയാളക്കരയുടെ മരുമകളല്ല മകളാണ് പാരിസ് ലക്ഷ്മി. കലയുടെ ഐശ്വരച്ചെപ്പ് വരമായി ലഭിച്ച ഈ പ്രതിഭയെ കേരളത്തിന് ലഭിച്ചതില്‍ അഭിമാനിക്കുന്നവരാണ് ഓരോ മലയാളികളും. കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ സ്ഥിര താമസമാണ്…

കൊച്ചി: മലയാളക്കരയുടെ മരുമകളല്ല മകളാണ് പാരിസ് ലക്ഷ്മി. കലയുടെ ഐശ്വരച്ചെപ്പ് വരമായി ലഭിച്ച ഈ പ്രതിഭയെ കേരളത്തിന് ലഭിച്ചതില്‍ അഭിമാനിക്കുന്നവരാണ് ഓരോ മലയാളികളും. കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ സ്ഥിര താമസമാണ് ലക്ഷ്മി. നൃത്തച്ചുവടുകള്‍ കൊണ്ട് മലയാളക്കരയെ വിസ്മയിപ്പിച്ച ലക്ഷ്മി ഇപ്പോള്‍ സിനിമകളിലും സജീവ സാന്നിധ്യമാണ്.

ഭര്‍ത്താവ് സുനിലിനെ ആദ്യമായി പരിചയപ്പെട്ടതും അത് വിവാഹത്തിലേക്ക് എത്തിയ കഥയും പാരിസ് ലക്ഷ്മി പങ്കുവയ്ക്കുന്നു. മാതൃഭൂമി കപ്പ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി ഇക്കാര്യം തുറന്ന് പറഞ്ഞത്. സുനിലേട്ടന്‍ എന്നെ ആദ്യമായി കാണുമ്ബോള്‍ എനിക്ക് ഏഴ് വയസായിരുന്നു പ്രായം.

അദ്ദേഹത്തിന് ഇരുപത്തിയൊന്നും. വര്‍ഷങ്ങളുടെ പരിചയത്തിനൊടുവില്‍ ആ ബന്ധം വിവാഹത്തില്‍ എത്തിച്ചേര്‍ന്നതിനെ പറ്റി മനസ്സ് നിറഞ്ഞാണ് ലക്ഷ്മി പങ്കുവയ്ക്കുന്നത്. നൃത്തച്ചുവടുകളുടെ റാണിയായ പാരീസ് ലക്ഷിയുടെ ആരാധകരായി മാറിയിരിക്കുകയാണ് കലാസ്‌നേഹികളായ മലയാളികള്‍.

അഭിമുഖത്തില്‍ ലക്ഷ്മി പങ്കുവെച്ച വാക്കുകള്‍

ഫോര്‍ട്ട് കൊച്ചിയില്‍ കഥകളി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അച്ഛനും അമ്മയും കലാകാരന്മാരായിരുന്നു. അവര്‍ക്ക് ഞങ്ങള്‍ കുട്ടികള്‍ അത് കാണണമെന്നുണ്ടായിരുന്നു. അങ്ങനെ ആദ്യ ദിവസം വന്നു കണ്ടു. കഥകളി ഇഷ്ടമായി. രണ്ടാമത്തെ ദിവസം വന്നു. അങ്ങനെ എല്ലാ ദിവസവും വന്നു കാണുമായിരുന്നു. ഞങ്ങള്‍ എല്ലാ കലാകാരന്മാരുമായും സൗഹൃദത്തിലായി. പിന്നീടുള്ള വര്‍ഷങ്ങളിലും നാട്ടില്‍ വരുമ്ബോള്‍ കണ്ടു. ആ സൗഹൃദം തുടര്‍ന്നു.’

‘പക്ഷെ എന്റെ പത്ത് വയസിന് ശേഷം ഞാന്‍ ചേട്ടനെ കണ്ടിട്ടില്ല. ഞങ്ങള്‍ കൊച്ചിയില്‍ വന്നില്ല, മറ്റൊരു സ്ഥലത്താണ് പോയത്. ഓരോ വര്‍ഷവും ഇന്ത്യയിലെ പുതിയ സ്ഥലങ്ങള്‍ കാണാനായിരുന്നു ഞങ്ങള്‍ പോകാറുള്ളത്. പിന്നെ പതിനാറാം വയസിലാണ് ഞാന്‍ സുനില്‍ ചേട്ടനെ കാണുന്നത്.’

‘ആ സമയത്ത് എന്റെ ഭരതനാട്യം പഠനം നല്ല രീതിയില്‍ പോകുകയായിരുന്നു. ചേട്ടന് എന്റെ നൃത്തം കാണണമെന്ന് ആഗ്രഹം പറഞ്ഞു. അദ്ദേഹത്തിന് എന്റെ നൃത്തം ഇഷ്ടമായി. ഇനിയും പരിപാടികള്‍ ചെയ്യണമെന്ന് എന്നോട് പറഞ്ഞു. ഇവിടെ നാട്ടില്‍ വൈക്കത്ത് അമ്ബലത്തില്‍ വച്ച്‌ ഒരു പരിപാടി ചെയ്യണമെന്ന് ചേട്ടന്‍ പറഞ്ഞു. പക്ഷെ അതെനിക്ക് സാധിച്ചത് പത്തൊന്മ്ബതാം വയസിലാണ്.’

‘ഞങ്ങള്‍ തമ്മില്‍ ദീര്‍ഘനാളായുള്ള സൗഹൃദമായിരുന്നു. അത് എനിക്ക് പറഞ്ഞു തരാന്‍ അറിയില്ല. ഞങ്ങള്‍ പരസ്പരം മനസ്സിലാക്കിയിരുന്ന എന്തോ ഒന്നുണ്ട്. അത് ഞാന്‍ കുഞ്ഞായിരുന്നപ്പോഴേ ഉണ്ടായിരുന്നു. അത് തന്നെ വലുതായപ്പോഴും ഉണ്ടായി. ‘

‘പക്ഷെ ഒരു തീരുമാനമെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഞാന്‍ വളരെ ചെറുപ്പം ആയിരുന്നു. വിവാഹം കഴിയുന്ന സമയത്ത് എനിക്ക് പ്രായം ഇരുപത്തിയൊന്നാണ്. പക്ഷെ എങ്കില്‍ പോലും പ്രായത്തേക്കാള്‍ കൂടുതല്‍ എനിക്ക് പക്വത ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു.’

‘പക്ഷെ ഞാന്‍ ആരാണെന്നും ആരോടൊപ്പമാണ് ഞാന്‍ ജീവിക്കാന്‍ പോകുന്നതെന്നും എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഒന്നും ഒളിക്കാറില്ല. അത് തന്നെയാണ് ഏറ്റവും വലിയ കാര്യം. പിന്നെ എനിക്ക് പെട്ടെന്ന് ദേഷ്യം വരും. എന്റെ ഒപ്പം നില്‍ക്കുക എന്നത് എളുപ്പമല്ല. പക്ഷേ അദ്ദേഹത്തിന് അത് മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. അതാണ് വലിയൊരു കാര്യം.’-പാരിസ് ലക്ഷ്മി പറഞ്ഞു.