ലോട്ടറി അടിച്ചെന്ന് കരുതി കടം വാങ്ങി കൂട്ടുകാർക്ക് ചിലവ് നടത്തി, പെട്രോൾ പമ്പിന് വില പറഞ്ഞു, പക്ഷെ ടിക്കറ്റുമായി ബാങ്കിലെത്തിയപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്

സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചുവെന്നാണ് തെറ്റിദ്ധരിച്ച ഇലവുംതിട്ടയിലെ ചന്ദനക്കുന്ന് കോളനിയിലെ മുരളിയ്ക്കു സംഭവിച്ച  അമളിയാണ്‌ ഇപ്പോള്‍ ചര്‍ച്ച. കടം വാങ്ങി നാട്ടുകാര്‍ക്കു ചെലവ് ചെയ്തും നാട്ടിലെ പെട്രോള്‍ പമ്പിന് വില പറഞ്ഞും നില്‍ക്കുമ്പോഴാണ്…

സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചുവെന്നാണ് തെറ്റിദ്ധരിച്ച ഇലവുംതിട്ടയിലെ ചന്ദനക്കുന്ന് കോളനിയിലെ മുരളിയ്ക്കു സംഭവിച്ച  അമളിയാണ്‌ ഇപ്പോള്‍ ചര്‍ച്ച. കടം വാങ്ങി നാട്ടുകാര്‍ക്കു ചെലവ് ചെയ്തും നാട്ടിലെ പെട്രോള്‍ പമ്പിന് വില പറഞ്ഞും നില്‍ക്കുമ്പോഴാണ് തനിക്കല്ല ലോട്ടറി അടിച്ചതെന്ന കാര്യം മുരളി അറിഞ്ഞത്.

നാട്ടില്‍ പണിക്കുവന്ന ഇതരം സംസ്ഥാന തൊഴിലാളിക്കാണ് ലോട്ടറി അടിച്ചതെന്നും തനിക്കടിച്ചത് സമാശ്വാസ സമ്മാനമാണെന്നും മുരളിക്ക് മനസ്സിലായത്.  ലോട്ടറി അടിച്ച സന്തോഷത്തില്‍ മുരളി വില പറഞ്ഞത് ഒരു പെട്രോള്‍ പമ്പിനും മെഡിക്കല്‍ സ്‌റ്റോറിനും.കടം വാങ്ങി കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ചെലവു ചെയ്തു.

മധുര വിതരണവും മുരളി നടത്തിയിരുന്നു. ശരിക്കും ഒന്നാം സമ്മാനം ലഭിച്ച ഇതരസംസ്ഥാനത്തൊഴിലാളി എത്തിയത് ഇതിനിടെയാണ്. മുരളിക്ക് അടിച്ചത് സമാശ്വാസ സമ്മാനമാണെന്നു മനസിലായത്. മെഴുവേലി ആലക്കോട് ജങ്ഷന് സമീപം വീടുനിര്‍മാണത്തിന് എത്തിയ ബംഗാളി സ്വദേശി ടിക്കറ്റ് ബാങ്കിലേല്‍പ്പിച്ചതോടെയാണ്.

ടിക്കറ്റ് ദേശസാത്കൃത ബാങ്ക്ശാഖയില്‍ നല്‍കി അവര്‍ പരിശോധിച്ച് സീരിയല്‍ നമ്പരിലെ വ്യത്യാസം കണ്ടപ്പോഴാണ് ഈ ടിക്കറ്റിന് ഒന്നാം സമ്മാനമില്ലെന്ന് ഉറപ്പിക്കുന്നത്. അതോടെ മാനക്കേടും ഉണ്ടായിരിക്കുകയാണ് മുരളിക്ക്.