ഗുജറാത്തില്‍ കോച്ചിംഗ് സെന്‍ററിന് തീപിടിച്ചു. 19 ഓളം വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ ഏറെയും പെണ്‍കുട്ടികള്‍

സൂറത്ത്:-  സൂറത്തിലെ സര്‍ത്താനയിലാണ്  ഈ ദാരുണ സംഭവമുണ്ടായത്. കോച്ചിങ് സെന്‍ററില്‍ തീപിടിച്ച് 16 പെണ്‍കുട്ടികളടക്കം 19 വിദ്യാര്‍ത്ഥികള്‍ പൊള്ളലേറ്റ് മരിച്ചു.  തീപിടിച്ച കെട്ടിടത്തില്‍ താഴേക്ക് ചാടി നിരവധി വിദ്യാര്‍ത്ഥികള്‍  രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ മൂന്ന് പേര്‍ മരിച്ചു. 19 വയസ്സിന് താഴെയുള്ളവരാണ് മരിച്ചവരില്‍…

സൂറത്ത്:-  സൂറത്തിലെ സര്‍ത്താനയിലാണ്  ഈ ദാരുണ സംഭവമുണ്ടായത്. കോച്ചിങ് സെന്‍ററില്‍ തീപിടിച്ച് 16 പെണ്‍കുട്ടികളടക്കം 19 വിദ്യാര്‍ത്ഥികള്‍ പൊള്ളലേറ്റ് മരിച്ചു.  തീപിടിച്ച കെട്ടിടത്തില്‍ താഴേക്ക് ചാടി നിരവധി വിദ്യാര്‍ത്ഥികള്‍  രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ മൂന്ന് പേര്‍ മരിച്ചു.

19 വയസ്സിന് താഴെയുള്ളവരാണ് മരിച്ചവരില്‍ ഏറെയും. സിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  കുട്ടികളുടെ മൃതദേഹം അഗ്നിരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുറത്തെടുത്തു.  കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍.

സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ട്യൂഷന്‍ സെന്‍ററുകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയും  പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനമറിയിച്ചു. അനധികൃതമയാണ് ട്യൂഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുയര്‍ന്നു.

അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും നഷ്ടം സംഭവിച്ചവര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നാം നിലയിലേക്ക് ജീവനക്കാര്‍ക്ക് എത്തിപ്പെടാന്‍ ആകെ ഒരു കോണി മാത്രമാണുണ്ടായിരുന്നതും ദുരന്തത്തിനാക്കം കൂട്ടി. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അടിയന്തര അന്വേഷണത്തിന്  ഉത്തരവിട്ടു.