ദുബായില്‍ എട്ടുവയസുകാരിയെ ഡ്രൈവര്‍ സ്‌കൂള്‍ ബസില്‍ വെച്ച് ചെയ്‌തത് കൊടും ക്രൂരത. വിദ്യാർത്ഥി തന്നെയാണ് ഈ വിവരം മാതാപിതാക്കളോട് തുറന്നു പറഞ്ഞത്. തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ 33 കാരനായ പാക്കിസ്ഥാന്‍ പൗരനെതിരെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.
പരാതിയെ തുടർന്ന് പോലീസ് ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കണ്ടത് ആരെയും ഞെട്ടിക്കുന്ന കാഴ്ചകൾ. പീഡന വിവരം സത്യമാണെന്ന് ദൃശ്യങ്ങളിലൂടെ പോലീസ് സ്ഥിതീകരിച്ചു. ബസിലേക്ക് കുട്ടികള്‍ കയറുന്നതിന് മുന്‍പ് അല്‍പസമയം ഇയാള്‍ സിസിടിവി ക്യാമറ കൈകൊണ്ട് മറച്ചുപിടിച്ചിരുന്നു. കുട്ടിയെ കടന്നുപിടിക്കുന്നതും മറ്റുമായ സംഭവങ്ങൾ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
താൻ ഇനി സ്കൂളിൽ പോകുന്നില്ലെന്ന് പറഞ്ഞ് കുട്ടി വാശിപിടിച്ചതോടെയാണ് രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചത്. കുട്ടിയുടെ മാനസികനില തന്നെ മാറിപ്പോയെന്നും അച്ഛന്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.