സ്വവർഗാനുരാഗികളായ പെൺകുട്ടികളെ കിടപ്പറയിൽ ഒരുമിച്ചു കണ്ടതിനു നാട്ടുകാർ ഇരുവരെയും കെട്ടിയിട്ട് ആക്രമിച്ചു

ഒഡിഷയിലെ ജഗത്സിങ്പൂര്‍ ജില്ലയിൽ സ്വവർഗാനുരാഗികളായ പെൺകുട്ടികളെ ഒരുമിച്ചു കിടപ്പറയിൽ കണ്ടതിനു നാട്ടുകാർ ഇരുവരെയും മുറിയിൽ നിന്ന് വലിച്ചിഴച്ചു സമീപത്തുള്ള മരത്തിൽ കെട്ടിയിട്ടതിനു ശേഷം വടി ഉപയോഗിച്ച് ആക്രമിച്ചു. പെൺകുട്ടികൾ കഴിഞ്ഞ 6 മാസമായി പരസ്പരം പ്രണയത്തിൽ…

ഒഡിഷയിലെ ജഗത്സിങ്പൂര്‍ ജില്ലയിൽ സ്വവർഗാനുരാഗികളായ പെൺകുട്ടികളെ ഒരുമിച്ചു കിടപ്പറയിൽ കണ്ടതിനു നാട്ടുകാർ ഇരുവരെയും മുറിയിൽ നിന്ന് വലിച്ചിഴച്ചു സമീപത്തുള്ള മരത്തിൽ കെട്ടിയിട്ടതിനു ശേഷം വടി ഉപയോഗിച്ച് ആക്രമിച്ചു. പെൺകുട്ടികൾ കഴിഞ്ഞ 6 മാസമായി പരസ്പരം പ്രണയത്തിൽ ആയിരുന്നു. എന്നാൽ ഇവരെ ഒരുമിച്ചു കിടപ്പറയിൽ കണ്ടതോടെ ഗ്രാമത്തിന്റെ സദാചാര രീതികളെ കളങ്കപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ ഇവരെ ആക്രമിച്ചത്.

പെൺകുട്ടിയെ രക്ഷിക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും അക്രമികൾ അവരെ തടയുകായും ഉപദ്രവിക്കുകയും ചെയ്തു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തു എത്തിയപ്പോഴാണ് അക്രമികൾ മർദനം അവസാനിപ്പിച്ചത്. പോലീസിനോട് താൻ ഒരു സ്വവര്ഗാനുരാഗിയാണെന്നു പെൺകുട്ടി പറഞ്ഞു. എന്നാൽ ആളുകൾ തന്നെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചെന്നും വടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകൾ ഉണ്ടായെന്നും അസഭ്യം പറഞ്ഞുവെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി. പെൺകുട്ടിയുടെ പരാതിയിൽ ആക്രമിച്ചവരെ അറസ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം.