ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 42 കടന്നു..!

ഹിമാചൽ പ്രദേശ്: ബസ് കൊക്കയിലേക്ക് വീണുണ്ടായ അപകടത്തിൽ 42 പേരുടെ മരണം സ്ഥിരീകരിച്ചു.  അപകടം നടക്കുമ്പോൾ ബസില്‍ എഴുപതോളം പേർ  ഉണ്ടായിരുന്നതായാണ് വിവരം. ബസിന് മുകളിൽ കയറിയായിരുന്നു ഇതില്‍ ഭൂരിഭാഗം യാത്രികരുടെയും  യാത്ര. ബഞ്ചാറിലാണ് അപകടമുണ്ടായത്. ബഞ്ചാറിൽ നിന്ന് ഗഡഗുഷാനിയിലേക്ക്…

ഹിമാചൽ പ്രദേശ്: ബസ് കൊക്കയിലേക്ക് വീണുണ്ടായ അപകടത്തിൽ 42 പേരുടെ മരണം സ്ഥിരീകരിച്ചു.  അപകടം നടക്കുമ്പോൾ ബസില്‍ എഴുപതോളം പേർ  ഉണ്ടായിരുന്നതായാണ് വിവരം. ബസിന് മുകളിൽ കയറിയായിരുന്നു ഇതില്‍ ഭൂരിഭാഗം യാത്രികരുടെയും  യാത്ര.

ബഞ്ചാറിലാണ് അപകടമുണ്ടായത്. ബഞ്ചാറിൽ നിന്ന് ഗഡഗുഷാനിയിലേക്ക് പോകവേയാണ് അഞ്ഞൂറടി താഴ്ചയുള്ള കൊക്കയിലേക്ക് ബസ്‌ പതിച്ചത്. രിധിയലധികം ആളുകൾ കയറിയതും അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടാത് എന്നാണ്  നിഗമനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.  പരിക്കേറ്റവരെ കുളു ജില്ലാ ആശുപത്രിയിലും ബഞ്ചാർ സിവിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.  അപകടത്തിൽ പെട്ടത് കുളു ജില്ല നിവാസികൾ തന്നെയാണ്.

അടിയന്തര ധനസഹായമെന്ന നിലയിൽ അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ ജില്ലാഭരണകൂടം പ്രഖ്യാപിച്ചു.