5 മക്കളെയും കൊലപ്പെടുത്തിയ ഭര്‍ത്താവിനു വധശിക്ഷ വിധിക്കരുതെ എന്ന് അപേക്ഷിച്ച് ഭാര്യ, കോടതി പോലും അമ്പരന്ന സംഭവം

അമേരിക്കൻ സ്വദേശിയായ ആമ്പർ കീസർ തന്റെ വാദത്തിൽ കേട്ടവർ എല്ലാം മൂക്കിൻ തുമ്പത്ത് വിരൽ വെയ്ക്കുന്നു. കീസർ കോടതിയിൽ ആവശ്യപ്പെട്ടത്, അതിക്രൂരമായി അഞ്ചു പൊന്നോമന മക്കളെയും കൊലപ്പെടുത്തിയ ഭർത്താവും കുട്ടികളുടെ അച്ഛനും ആയ ടിം ജോൺസണെ വധശിക്ഷയ്ക്ക് വിധിക്കരുത്…

അമേരിക്കൻ സ്വദേശിയായ ആമ്പർ കീസർ തന്റെ വാദത്തിൽ കേട്ടവർ എല്ലാം മൂക്കിൻ തുമ്പത്ത് വിരൽ വെയ്ക്കുന്നു. കീസർ കോടതിയിൽ ആവശ്യപ്പെട്ടത്, അതിക്രൂരമായി അഞ്ചു പൊന്നോമന മക്കളെയും കൊലപ്പെടുത്തിയ ഭർത്താവും കുട്ടികളുടെ അച്ഛനും ആയ ടിം ജോൺസണെ വധശിക്ഷയ്ക്ക് വിധിക്കരുത് എന്നാണ്.

ടിമിനു വധശിക്ഷ നൽകാനൊരുങ്ങിയ കോടതി പോലും ഇപ്പോൾ ത്രിശങ്കുവിൽ ആണ്. ഇത്തരം ഒരു തീരുമാനം തന്റെ മക്കൾക്ക് വേണ്ടി തന്നെയാണ് കീസർ പറയുന്നത്. 9 വർഷത്തെ ദാമ്പത്യത്തിൽ എത്തി. ഇതിനിടയിൽ ഒരു വയസുള്ള എലൈൻ, രണ്ടു വയസുള്ള ഗബ്രിയേൽ, ഏഴു വയസുള്ള എലിയാസ്, എട്ടു വയസുള്ള മെറ എന്നിങ്ങനെ നാലു മക്കളും ഉണ്ടായി.

വിവാഹ മോചനം നേടിയ കീസർ എല്ലാ ശനിയാഴ്ചകളിലും അവരെ കാണാം എന്ന ഉറപ്പിൽ ടിമിനെ ഏൽപ്പിച്ചു. പക്ഷെ  അയാൾ ആ മക്കളെ ഒരു ദയയും ഇല്ലാതെ കൊന്നു. ടിം പോലീസ് പിടിയിലാകുന്നത് അവരുടെ ജഡങ്ങൾ കൊണ്ട് കാറിൽ സഞ്ചരിക്കുമ്പോൾ ആണ്.

 

കാറിൽ നിന്ന് അഴുകിയ ഗന്ധം വമിച്ചിരുന്നു. മാനസിക രോഗത്തിന് ചികിത്സ തേടുകയായിരുന്നു ടിം എന്നാണ് ഇപ്പോൾ കേൾക്കുന്നത്. മക്കൾ അയാളെ ഒരുപാട് സ്നേഹിച്ചിരുന്നു പക്ഷെ ടിം ഒരിക്കലും അത് തിരിച്ചു ചെയ്തിട്ടില്ല. കീസര്‍ പറയുന്നു.