അങ്ങനെ വിളിച്ചത് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല, പിന്നെ സംഭവിച്ചത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് വിനോദ് കോവൂർ. തട്ടീം മുട്ടീം, എം 80 മൂസ, മറിമായം എന്നീ പരിപാടികളിൽ കൂടിയാണ് വിനോദ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ഈ പരമ്പരകളിൽ എല്ലാം ഹാസ്യ വേഷത്തിൽ ആണ്…

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് വിനോദ് കോവൂർ. തട്ടീം മുട്ടീം, എം 80 മൂസ, മറിമായം എന്നീ പരിപാടികളിൽ കൂടിയാണ് വിനോദ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ഈ പരമ്പരകളിൽ എല്ലാം ഹാസ്യ വേഷത്തിൽ ആണ് താരം എത്തിയത്. അത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. കോഴിക്കോടൻ സംസാര ശൈലി ഉള്ള താരം വളരെ പെട്ടന്ന് അഭിനയ ലോകത്ത് ശ്രദ്ധിക്കപ്പെടുകയിരുന്നു. ടെലിവിഷൻ പരിപാടികളിൽ മാത്രമല്ല, സിനിമയിലും തന്റെ സാനിദ്യം അറിയിക്കാൻ താരത്തിന് കഴിഞ്ഞു. ഇപ്പോഴിത മമ്മൂട്ടിക്ക് ഒപ്പം സിനിമ ചെയ്തതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.

മമ്മൂക്കയ്ക്ക് ഒപ്പം സിനിമ ചെയ്യാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് താൻ കരുതുന്നത് എന്നും ഒരു രംഗത്തിൽ മമ്മൂട്ടിയെ എടാ എന്ന് വിളിക്കുന്ന ഒരു ഡയലോഗ് ഉണ്ടായിരുന്നു എന്നും എന്നാൽ മമ്മൂട്ടിയെ പോലെ ഒരു വലിയ മനുഷ്യനെ അങ്ങനെ വിളിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് ആ രംഗത്തിൽ അഭിനയിക്കാൻ തനിക്ക് കുറച്ച് പ്രയാസം ആയിരുന്നു എന്നും ആണ് വിനോദ് പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഞാൻ എടാ എന്ന് വിളിച്ചപ്പോൾ മമ്മൂട്ടി ദേക്ഷ്യപെട്ടു എന്നും ഷൂട്ടിങ് നിർത്തി പിണങ്ങി പോയി എന്നുമാണ് വിനോദ് കോവൂർ പറയുന്നത്. ഇത് കണ്ടു തനിക്കും വിഷമം ആയി.

എന്നാൽ മറ്റൊരു രംഗത്ത് മമ്മൂട്ടിയുടെ കയ്യിൽ പിടിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. എന്നാൽ എന്നെ എടാ പോടാ എന്നൊക്കെ വിളിക്കുന്നവൻ എന്റെ കയ്യിൽ പിടിക്കേണ്ട എന്ന് പറഞ്ഞു മമ്മൂട്ടി കൈ തന്നില്ല. ഇത് കേട്ടപ്പോൾ തനിക്ക് സങ്കടം ആയി എന്നും താൻ പടച്ചവനെ പോലെയാണ് മമ്മൂക്കയെ കാണുന്നത് എന്നും എന്റെ കഥാപാത്രം അല്ലെ മമ്മൂക്കയെ അങ്ങനെ വിളിച്ചത് എന്നും ഞാൻ പറഞ്ഞു. അതെന്താ എന്ന് മമ്മൂക്ക ചോദിച്ചപ്പോൾ എന്റെ കുഞ്ഞിന്റെ ചികിത്സ ചിലവ് നോക്കുന്നത് മമ്മൂക്ക ആയത് കൊണ്ടാണ് എന്ന് ഞാൻ പറഞ്ഞു. എങ്കിൽ കുഴപ്പമില്ല കൈ തരാം എന്ന് മമ്മൂക്കയും പറഞ്ഞു. പുള്ളി എന്നെ പറ്റിക്കാൻ വേണ്ടി ഒരു തമാശ കാണിച്ചത് ആണെന്നുമാണ് വിനോദ് കോവൂർ പറയുന്നത്.