
2025 മാർച്ചിൽ രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തിനായുള്ള മത്സരം ശക്തമായിരുന്നു. 2025 മാർച്ചിലെ വിൽപ്പനയിൽ ഹ്യുണ്ടായി നഷ്‍ടപ്പെട്ട സ്ഥാനം വീണ്ടെടുത്തിരിക്കുന്നു. ടാറ്റ മോട്ടോഴ്‌സിനെ പിന്തള്ളിയാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ ബ്രാൻഡായി മാറി കഴിഞ്ഞത്. ഈ രണ്ട് കമ്പനികളെയും പരാജയപ്പെടുത്തി മുന്നിൽ എത്തിയ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വീണ്ടും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.എന്നാൽ ടൊയോട്ടയും കിയയും യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളിലും ഇപ്പോളും തുടരുന്നു.
2025 മാർച്ചിൽ ഹ്യുണ്ടായിയുടെ മൊത്തം വിൽപ്പന 67,320 യൂണിറ്റുകൾ ആയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 65,601 യൂണിറ്റുകൾ ആയിരുന്നു. കമ്പനി 2.6 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര വിപണിയിൽ, കഴിഞ്ഞ മാസം ഹ്യുണ്ടായി 51,820 വാഹനങ്ങൾ വിറ്റഴിച്ചു. അതായത് വാർഷിക വളർച്ച 2.23%.2025 മാർച്ചിൽ 51,616 വാഹനങ്ങൾ വിറ്റ ടാറ്റ മോട്ടോഴ്‌സ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 50,110 ആയിരുന്നു. വാർഷിക വിൽപ്പനയിൽ 3.01 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. 2025 മാർച്ചിൽ കമ്പനി മൊത്തം 256 വാഹനങ്ങൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 187 യൂണിറ്റായിരുന്നു. ഇതനുസരിച്ച് വാർഷിക വളർച്ച 36.90 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 6,738 യൂണിറ്റായിരുന്നു. എന്നാൽ 2025 മാർച്ചിൽ ഇത് 5,353 യൂണിറ്റായി കുറഞ്ഞു











