വിവാഹിതരായിട്ടില്ല, എന്‍ഗേജ്‌മെന്റ് റിംഗുമായി സിദ്ധാര്‍ഥും അതിഥിയും!!!

കഴിഞ്ഞ ദിവസമാണ് നടന്‍ സിദ്ധാര്‍ത്ഥും നടി അതിഥി റാവുവും വിവാഹിതരായെന്ന് വാര്‍ത്തകള്‍ നിറഞ്ഞത്. ഏറെ നാളായി ഇരുവരും പ്രണയത്തിലുമായിരുന്നു. ഇപ്പോഴിതാ വിവാഹവാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് താരങ്ങള്‍. സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാാക്കി. വിവഹം…

കഴിഞ്ഞ ദിവസമാണ് നടന്‍ സിദ്ധാര്‍ത്ഥും നടി അതിഥി റാവുവും വിവാഹിതരായെന്ന് വാര്‍ത്തകള്‍ നിറഞ്ഞത്. ഏറെ നാളായി ഇരുവരും പ്രണയത്തിലുമായിരുന്നു. ഇപ്പോഴിതാ വിവാഹവാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് താരങ്ങള്‍. സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാാക്കി.

വിവഹം കഴിഞ്ഞിട്ടില്ല, എന്‍ഗേജ്മന്റായിരുന്നെന്നും അതിഥി പറയുന്നു. എന്‍ഗേജ്ഡ് എന്നു പറഞ്ഞ് സിദ്ധാര്‍ഥിനൊപ്പമുള്ള ചിത്രം അതിഥി പങ്കുവച്ചു. ‘അവന്‍ അതെ പറഞ്ഞു! E. N. G. A. G. E. D. (sic)’ എന്ന അടിക്കുറിപ്പോടെയാണ് അദിതി എന്‍ഗേജ്‌മെന്റ് റിംഗ് ധരിച്ചുള്ള ഫോട്ടോ പങ്കുവെച്ചത്. സിദ്ധാര്‍ത്ഥിന്റെ ‘ചിത്ത’യിലെ ഗാനവും അവര്‍ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

അവള്‍ അതെ എന്ന് പറഞ്ഞു എന്ന അടിക്കുറിപ്പോടെ സിദ്ധാര്‍ത്ഥും ഇതേ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. അതേസമയം വിവാഹ വാര്‍ത്തയില്‍ സത്യമില്ല. വിവാഹം ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാകുമെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കി.

കുറച്ചു കാലമായി പ്രണയത്തിലായിരുന്ന അദിതിയും സിദ്ധാര്‍ത്ഥും മാര്‍ച്ച് 26 ചൊവ്വാഴ്ച തെലങ്കാനയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് രഹസ്യമായി വിവാഹം കഴിച്ചുവെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ശ്രീരംഗ്പൂരിലെ ശ്രീ രംഗനായകസ്വാമി ക്ഷേത്ര മണ്ഡപത്തിലാണ് ചടങ്ങുകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ഇതേ തീയതിയിലാണ് ഇരുവരുടെയും നിശ്ചയം കഴിഞ്ഞതെന്നാണ് റിപോര്‍ട്ടുകള്‍.

ഏറെ കാലമായി പ്രണയത്തിലാണ് സിദ്ധാര്‍ത്ഥും അദിതിയും. പൊതുവേദികളിലടക്കം ഇരുവരും ഒരുമിച്ച് എത്താറുണ്ട്. ഇരുവരുടെയും വിവാഹം എപ്പോഴാണെന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ഉയരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.തെലങ്കാനയിലെ വാനപര്‍ത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള രംഗനാഥ സ്വാമി ക്ഷേത്ര മണ്ഡപത്തില്‍ വെച്ച് അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായതായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിവാഹത്തില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത് എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട്.